ജിദ്ദ: സൗദിയിലെ റിയാദിലും കിഴക്കൻ പ്രവിശ്യയിലും അന്തരീക്ഷ താപനില ഉയരുന്നു. വരും ദിവസങ്ങളിൽ ചൂട് തരംഗമുണ്ടാകുമെന്നും താപനില 50 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും കാലാവസ്ഥാ നിരീക്ഷണ അഥോറിറ്റി അറിയിച്ചു.
റിയാദിലും കിഴക്കൻ പ്രവിശ്യയിലും അതി കഠിനമായ അന്തരീക്ഷ താപം തുടരുകയാണ്. പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം പല പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ആഴ്ച പല പ്രവിശ്യകളിലും അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
റിയാദിൽ തിങ്കളാഴ്ച 47 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപം അനുഭവപ്പെട്ടത്. ഇത് ശനിയാഴ്ച വരെ തുടരും. രാജ്യത്തെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപം 26 ഡിഗ്രി സെൽഷ്യസ് അൽ ബഹയിലാണ് രേഖപ്പെടുത്തിയത്.
റിയാദിലും കിഴക്കൻ പ്രവിശ്യയിലും അതി കഠിനമായ അന്തരീക്ഷ താപം തുടരുകയാണ്. പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം പല പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ആഴ്ച പല പ്രവിശ്യകളിലും അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
റിയാദിൽ തിങ്കളാഴ്ച 47 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപം അനുഭവപ്പെട്ടത്. ഇത് ശനിയാഴ്ച വരെ തുടരും. രാജ്യത്തെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപം 26 ഡിഗ്രി സെൽഷ്യസ് അൽ ബഹയിലാണ് രേഖപ്പെടുത്തിയത്.