കൊളംബോ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകാനുള്ള അവസരം ശ്രീലങ്കയ്ക്ക് നഷ്ടമായേക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡിസിൽവ. ടൂർണമെന്റ് യുഎഈയിൽ നടക്കാനാണ് സാധ്യതയെന്നും അദേഹം പറഞ്ഞു.
രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായി തുടരുന്ന ലങ്കയിൽ ടൂർണമെന്റ സംഘടിപ്പിക്കാൻ സാധിക്കുമോയെന്ന് ക്രിക്കറ്റ് ലോകം ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഡിസിൽവയുടെ ഈ പ്രസ്താവന.
ആറ് ടീമുകൾ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 11 വരെയുള്ള തിയതികളിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. മത്സരവേദികളിൽ മാറ്റമുള്ളതായി ഐസിസി ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല.
യുഎഈ, സിംഗപ്പുർ, ഹോങ് കോങ്, കുവൈറ്റ് എന്നീ അസോസിയേറ്റ് രാജ്യങ്ങൾ മത്സരിക്കുന്ന യോഗ്യതാ ടൂർണമെന്റിൽ വിജയിക്കുന്ന ടീം ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരോടൊപ്പം ഏഷ്യ കപ്പിൽ പങ്കെടുക്കും.
രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായി തുടരുന്ന ലങ്കയിൽ ടൂർണമെന്റ സംഘടിപ്പിക്കാൻ സാധിക്കുമോയെന്ന് ക്രിക്കറ്റ് ലോകം ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഡിസിൽവയുടെ ഈ പ്രസ്താവന.
ആറ് ടീമുകൾ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 11 വരെയുള്ള തിയതികളിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. മത്സരവേദികളിൽ മാറ്റമുള്ളതായി ഐസിസി ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല.
യുഎഈ, സിംഗപ്പുർ, ഹോങ് കോങ്, കുവൈറ്റ് എന്നീ അസോസിയേറ്റ് രാജ്യങ്ങൾ മത്സരിക്കുന്ന യോഗ്യതാ ടൂർണമെന്റിൽ വിജയിക്കുന്ന ടീം ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരോടൊപ്പം ഏഷ്യ കപ്പിൽ പങ്കെടുക്കും.