തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിലെ നിർണായക രേഖകൾ പുറത്ത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസിലെ വിവരങ്ങളാണ് പുറത്തുവന്നത്.
കേസിൽ 16 വർഷം മുൻപ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.
മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസാണ് മന്ത്രിക്കെതിരേ ചുമത്തിയത്. കുറ്റപത്രം സമർപ്പിച്ച ശേഷം 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാൽ കേസിനെക്കുറിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ തന്നെ വിവരം നൽകിയതാണെന്നും കോടതി തീരുമാനിക്കട്ടെ എന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
കേസിൽ 16 വർഷം മുൻപ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.
മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസാണ് മന്ത്രിക്കെതിരേ ചുമത്തിയത്. കുറ്റപത്രം സമർപ്പിച്ച ശേഷം 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാൽ കേസിനെക്കുറിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ തന്നെ വിവരം നൽകിയതാണെന്നും കോടതി തീരുമാനിക്കട്ടെ എന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു.