തിരുവനന്തപുരം: കെ.ക. രമയ്ക്കും ആനി രാജയ്ക്കുമെതിരായ മുൻ മന്ത്രി എം.എം. മണിയുടെ പരാമർശവുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
രമയ്ക്കെതിരായ മണിയുടെ പരാമർശം നിയമസഭയിലാണ് ഉണ്ടായത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്പീക്കറാണ്. സ്പീക്കറുടെ തീരുമാനം അന്തിമമായിരുക്കുമെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു.
ആനി രാജയും എം.എം. മണിയും പറഞ്ഞതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്നും കാനം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുവാദത്തോടെയാണ് മണി ഇത്തരം പ്രസ്താവന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
രമയ്ക്കെതിരായ മണിയുടെ പരാമർശം നിയമസഭയിലാണ് ഉണ്ടായത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്പീക്കറാണ്. സ്പീക്കറുടെ തീരുമാനം അന്തിമമായിരുക്കുമെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു.
ആനി രാജയും എം.എം. മണിയും പറഞ്ഞതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്നും കാനം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുവാദത്തോടെയാണ് മണി ഇത്തരം പ്രസ്താവന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.