കോട്ടയം: കെ.കെ. രമയ്ക്കും ആനി രാജയ്ക്കുമെതിരായ മുൻ മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തെ ന്യായീകരിച്ച് സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ. മണി സഭ്യമല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. വിധവയെന്ന് പറഞ്ഞത് നാടൻ പ്രയോഗമെന്ന നിലയിലാണെന്നും വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.
മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ആനി രാജയും രംഗത്തെത്തി. മണിയുടെ പ്രസ്താവന അങ്ങയറ്റം സ്ത്രീവിരുദ്ധവും അപലപനീയവുമാണ്. അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം ആലോചിക്കണമെന്ന് ആനി രാജ പറഞ്ഞു.
കേരളത്തില്‍ നിന്ന് സ്ത്രീപക്ഷ ബാലപാഠങ്ങള്‍ പഠിച്ചുകൊണ്ടാണ് ഡല്‍ഹിലേക്ക് വന്നത്. ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയാണ് തന്റെ ഉത്തരവാദിത്വം. ഡല്‍ഹിയിലായാലും വിദേശത്ത് നിന്നായാലും അത് ചെയ്യുമെന്നും ആനി രാജ പറഞ്ഞു.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും പോലീസിനെ ഭയക്കാതെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടു ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അവര്‍ പറഞ്ഞു. ആനി രാജ കേരള നിയമസഭയില്‍ അല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലാണല്ലോ അവര്‍ ഉണ്ടാക്കുന്നതെന്നായിരുന്നു മണിയുടെ വിവാദ പരാമര്‍ശം.
മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ആനി രാജയും രംഗത്തെത്തി. മണിയുടെ പ്രസ്താവന അങ്ങയറ്റം സ്ത്രീവിരുദ്ധവും അപലപനീയവുമാണ്. അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം ആലോചിക്കണമെന്ന് ആനി രാജ പറഞ്ഞു.
കേരളത്തില്‍ നിന്ന് സ്ത്രീപക്ഷ ബാലപാഠങ്ങള്‍ പഠിച്ചുകൊണ്ടാണ് ഡല്‍ഹിലേക്ക് വന്നത്. ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയാണ് തന്റെ ഉത്തരവാദിത്വം. ഡല്‍ഹിയിലായാലും വിദേശത്ത് നിന്നായാലും അത് ചെയ്യുമെന്നും ആനി രാജ പറഞ്ഞു.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും പോലീസിനെ ഭയക്കാതെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടു ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അവര്‍ പറഞ്ഞു. ആനി രാജ കേരള നിയമസഭയില്‍ അല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലാണല്ലോ അവര്‍ ഉണ്ടാക്കുന്നതെന്നായിരുന്നു മണിയുടെ വിവാദ പരാമര്‍ശം.