+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംവേദനം പദ്ധതിയുമായി കംപാഷനേറ്റ് കോഴിക്കോട്

കോഴിക്കോട്: സാന്ത്വന പരിചരണത്തിന്‍റെ ഇരുപത്തഞ്ചാം വാർഷിക വേളയിൽ കംപാഷനേറ്റ് കോഴിക്കോട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി സഹകരിച്ച് ജില്
സംവേദനം പദ്ധതിയുമായി  കംപാഷനേറ്റ് കോഴിക്കോട്
കോഴിക്കോട്: സാന്ത്വന പരിചരണത്തിന്‍റെ ഇരുപത്തഞ്ചാം വാർഷിക വേളയിൽ കംപാഷനേറ്റ് കോഴിക്കോട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി സഹകരിച്ച് ജില്ലയിൽ സംവേദനം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കുന്നു.
പാലിയേറ്റീവ് പ്രവർത്തകരിൽ മാത്രമൊതുങ്ങി നിൽക്കുന്ന സാന്ത്വന പരിചരണം പൊതുസമൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഓരോരുത്തരുടെയും ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ തുടങ്ങിയവർ ഗുരുതര രോഗം ബാധിച്ച് കിടപ്പിലാവുന്പോൾ എങ്ങനെ പെരുമാറണം, എങ്ങനെയൊക്കെ ആശ്വസിപ്പിക്കാം, എന്തൊക്ക ഉപദേശങ്ങൾ നൽകാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം പരിശീലനത്തിലൂടെ സൃഷ്ടിക്കുകയാണ് ആദ്യപടി. നമ്മുടെ സന്ദർശനം രോഗികൾക്ക് കരുണാർദ്രമായ സാന്നിധ്യമായി മാറ്റിയെടുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകണം. ഇതിനു കഴിവുള്ള ഒരു സംഘത്തെ വാർത്തെടുക്കാനാണ് സംവേദനം പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ കംപാഷനേറ്റ് കോഴിക്കോട് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മാറാരോഗികൾക്കുള്ള സമഗ്രമായ പാലിയേറ്റീവ് പരിചരണം എന്ന ആശയം ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായി മുന്നോട്ടു വച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ 1993ൽ ആരംഭിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയായിരുന്നു. സാന്ത്വന പരിചരണത്തെ കുറിച്ച് മലയാളികൾ കേട്ടുതുടങ്ങുന്നതും ഇവിടെ നിന്നാണ്. കേരളത്തിലെ പാലിയേറ്റീവ് കെയർ കാൽ നൂറ്റാണ്ട് തികയ്ക്കുന്പോൾ ഈ മേഖലയിൽ പുതിയൊരു ചുവടുവയ്പ്പ് എന്ന രീതിയിലാണ് കംപാഷനേറ്റ് കോഴിക്കോടിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംവേദനം പദ്ധതി. ഒരു വർഷത്തിനകം ജില്ലയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം പേർക്കെങ്കിലും സാന്ത്വന പരിചരണത്തിന്‍റെ അടിസ്ഥാന കാര്യങ്ങളിൽ പരിശീലനം നൽകാൻ സംവേദനം പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഗുരുതരമായ മാറാരോഗം വന്നു കിടപ്പിലായ ഒരാളോട് സംസാരിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ, ശയ്യാവ്രണങ്ങൾ വരാതെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ പറ്റി കുടുംബാംഗങ്ങൾക്ക് നൽകേണ്ട നിർദേശങ്ങൾ ഉൾപ്പെടുത്തി മൂന്നു മണിക്കൂർ നേരത്തെ പരിശീലന പദ്ധതി ഇതിനായി കംപാഷനേറ്റ് കോഴിക്കോട് തയ്യാറാക്കിയിട്ടുണ്ട്. പാലിയേറ്റീവ് കെയർ വോളണ്ടിയർമാരാക്കുകയല്ല, ഓരോരുത്തരുടെയും ജീവിതത്തിൽ ആവശ്യം വരുന്ന ഇത്തരം അറിവും നൈപുണ്യവും ഉണ്ടാക്കിയെടുക്കുകയെന്നതാണ് പരിശീലനത്തിന്‍റെ ലക്ഷ്യം . ദീർഘകാലത്തേക്ക് നിലനിൽക്കേണ്ട പദ്ധതിയെന്ന നിലയിൽ പരിശീലകർക്കുള്ള ശിൽപശാലയിൽ ചെറുപ്പക്കാർക്കാണ് മുൻഗണന. വരും മാസങ്ങളിൽ ശില്പശാലകളിലൂടെ പരിശീലന മൊഡ്യൂളുകൾ പഠിച്ചെടുക്കാനും അത് മറ്റുള്ളവർക്ക് പകർന്നു നൽകാനും സമയവും സന്നദ്ധതയും ആത്മവിശ്വാസവുമുള്ളവർക്ക് പദ്ധതിയുമായി സഹകരിക്കാം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കുന്ന പരിശീലക ശിൽപശാലയിൽ അഞ്ചു മണിക്കൂറും തുടർന്നുള്ള ഒന്പത് മാസങ്ങളിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുന്നതിനും അവലോകന യോഗങ്ങൾക്കുമായി 30 മണിക്കൂറും ചെലവഴിക്കാൻ സന്നദ്ധതയുണ്ടാവണമെന്നതാണ് മറ്റൊരു നിബന്ധന.
പദ്ധതിയുമായി സഹകരിക്കാൻ താത്പര്യമുള്ള സാമൂഹ്യ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ 9847736000 എന്ന നന്പറിൽ രജിസ്റ്റർ ചെയ്യണം. സന്നദ്ധ പരിശീലകരും ഇതേ നന്പറിലാണ് വിളിച്ച് രജിസ്റ്റർ ചെയ്യേണണ്ടതെന്ന് കളക്ടർ അറിയിച്ചു.