നെടുമ്പാശേരി: ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. എയർ അറേബ്യയുടെ ജി9-426 ഷാർജ-കൊച്ചി വിമാനമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്.
വൈകിട്ട് 7.29നായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം കൊച്ചിയിൽ ഇറക്കാൻ ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക് സംവിധാനം തകരാറിലാണെന്ന് പൈലറ്റിന് മനസിലായത്. തുടർന്ന് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് എമർജൻസി ലാൻഡിംഗ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് അഗ്നിരക്ഷാ സേന, ആംബുലൻസ് ഉൾപ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി. വൈകിട്ട് 6.41ന് ഫുൾ എമർജൻസി പ്രഖ്യാപിക്കുകയും 7.29ന് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. ഹൈഡ്രോളിക് സംവിധാനം തകരാറിലായിരുന്നതിനാൽ വിമാനം പാർക്കിംഗ് ബേയിലേക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് തള്ളിനീക്കുകയായിരുന്നു. വിമാനത്തിൽ 222 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഈ വിമാനത്തിൽ ഷാർജയിലേക്ക് പോകാനെത്തിയിരുന്നവരുടെ യാത്ര മുടങ്ങി. എമർജൻസി ലാൻഡിംഗ് ആവശ്യമായി വന്നതിനാൽ ആ നേരത്ത് എത്തിയ രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു. രാത്രി 8.14ഓടെ റൺവേയിലെ തടസങ്ങൾ മാറി. തുടർന്ന് ഇൻഡിഗോ വിമാനം കൊച്ചിയിൽനിന്നു ചെന്നൈയിലേക്ക് സർവീസ് നടത്തി.
വൈകിട്ട് 7.29നായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം കൊച്ചിയിൽ ഇറക്കാൻ ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക് സംവിധാനം തകരാറിലാണെന്ന് പൈലറ്റിന് മനസിലായത്. തുടർന്ന് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് എമർജൻസി ലാൻഡിംഗ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് അഗ്നിരക്ഷാ സേന, ആംബുലൻസ് ഉൾപ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി. വൈകിട്ട് 6.41ന് ഫുൾ എമർജൻസി പ്രഖ്യാപിക്കുകയും 7.29ന് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. ഹൈഡ്രോളിക് സംവിധാനം തകരാറിലായിരുന്നതിനാൽ വിമാനം പാർക്കിംഗ് ബേയിലേക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് തള്ളിനീക്കുകയായിരുന്നു. വിമാനത്തിൽ 222 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഈ വിമാനത്തിൽ ഷാർജയിലേക്ക് പോകാനെത്തിയിരുന്നവരുടെ യാത്ര മുടങ്ങി. എമർജൻസി ലാൻഡിംഗ് ആവശ്യമായി വന്നതിനാൽ ആ നേരത്ത് എത്തിയ രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു. രാത്രി 8.14ഓടെ റൺവേയിലെ തടസങ്ങൾ മാറി. തുടർന്ന് ഇൻഡിഗോ വിമാനം കൊച്ചിയിൽനിന്നു ചെന്നൈയിലേക്ക് സർവീസ് നടത്തി.