+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പണി’ നൽകി മോഷണം; യുവാവ് പിടിയിൽ

തൃശൂർ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് "പണി’ അവരുടെ ബാഗും പണവും മോഷ്ടിക്കുന്ന വിരുതൻ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി കമ്മനം മീത്തൽ വീട്ടിൽ പ്രശാന്ത്(39) ആ
തൃശൂർ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് "പണി’ അവരുടെ ബാഗും പണവും മോഷ്ടിക്കുന്ന വിരുതൻ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി കമ്മനം മീത്തൽ വീട്ടിൽ പ്രശാന്ത്(39) ആണ് അറസ്റ്റിലായത്.

നഗരത്തിൽ ജോലി കാത്തുനിൽക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു പ്രശാന്തിന്‍റെ ഇരകൾ. മാന്യമായി വസ്ത്രംധരിച്ച് ഓട്ടോറിക്ഷയിലെത്തുന്ന ഇയാൾ പണി ചെയ്യിക്കാനെന്ന വ്യാജേന തൊഴിലാളികളെ കൊണ്ടുപോകും. ഏതെങ്കിലുമൊരിടത്ത് കൊണ്ടുചെന്നിറക്കി പുല്ലും കാടും വൃത്തിയാക്കുന്ന പണി ഏൽപ്പിക്കുകയും ചെയ്യും.

പണി തുടങ്ങുന്നതിനിടയിൽ തൊഴിലാളികളോട് മറ്റേതെങ്കിലും സ്ഥലത്തു സൂക്ഷിച്ച പണി ആയുധങ്ങളോ മറ്റോ എടുത്തു വരാൻ ആവശ്യപ്പെടും. ഇതിനായി പോകുന്പോൾ അവരുടെ ബാഗും സാധനങ്ങളും മോഷ്ടിച്ച് മുങ്ങുകയാണ് ഇയാളുടെ പതിവുരീതി.

കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശികളിൽനിന്ന് ഇത്തരത്തിൽ ബാഗും ഇരുപതിനായിരം രൂപയും മോഷ്ടിച്ച കേസിലാണ് പ്രശാന്തിനെ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. പരാതി ലഭിച്ച ഉടൻ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച കാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇതരസംസ്ഥാന തൊഴിലാളികൾ സാധാരണയായി അവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും താമസിക്കുന്ന സ്ഥലങ്ങളിൽ അടച്ചുറപ്പില്ലാത്തതിനാൽ കൈവശം കൊണ്ടു നടക്കുകയാണ് പതിവ്. ഇതുമനസിലാക്കിയാണ് ഇയാൾ മോഷണ പരിപാടി നടത്തുന്നത്.
More in Latest News :