ന്യൂഡൽഹി: ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിൽ നിന്ന് മഹിപാൽപൂരിലേക്കാണ് പ്രതികൾ പെൺകുട്ടിയെ കൊണ്ടുപോയത്.
പെൺകുട്ടിയുടെ വീടിനു സമീപം താമസിക്കുന്നവരാണ് പ്രതികളായ മൂന്നു പേരും. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം ആറാം തീയതിയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരികയായിരുന്ന പെൺകുട്ടി പ്രതികളിൽ രണ്ടുപേരെ വസന്ത് വിഹാർ മാർക്കറ്റിൽവച്ചുകണ്ടു.
പ്രതികളിൽ ഒരാളുമായി 16 കാരിയായ പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇവർക്കൊപ്പം മാർക്കറ്റിൽ കറങ്ങിനടക്കുന്നതിനിടെ മൂന്നാമൻ കാറുമായെത്തി പെൺകുട്ടിയെ കയറ്റി. പ്രതികൾ മഹിപാൽപൂരിലെ കടയിൽനിന്ന് മദ്യം വാങ്ങി.
നഗരത്തിലൂടെ കാറിൽ കറങ്ങുന്നതിനിടെ പ്രതികൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും പകർത്തി. പരുക്കേറ്റ പെൺകുട്ടിയെ ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീടിനു സമീപം താമസിക്കുന്നവരാണ് പ്രതികളായ മൂന്നു പേരും. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം ആറാം തീയതിയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരികയായിരുന്ന പെൺകുട്ടി പ്രതികളിൽ രണ്ടുപേരെ വസന്ത് വിഹാർ മാർക്കറ്റിൽവച്ചുകണ്ടു.
പ്രതികളിൽ ഒരാളുമായി 16 കാരിയായ പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇവർക്കൊപ്പം മാർക്കറ്റിൽ കറങ്ങിനടക്കുന്നതിനിടെ മൂന്നാമൻ കാറുമായെത്തി പെൺകുട്ടിയെ കയറ്റി. പ്രതികൾ മഹിപാൽപൂരിലെ കടയിൽനിന്ന് മദ്യം വാങ്ങി.
നഗരത്തിലൂടെ കാറിൽ കറങ്ങുന്നതിനിടെ പ്രതികൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും പകർത്തി. പരുക്കേറ്റ പെൺകുട്ടിയെ ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.