ന്യൂഡൽഹി: എട്ട് വർഷത്തിനിടെ പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി 14 തവണ ഗർഭം അലസിപ്പിച്ച യുവതി ഒടുവിൽ ജീവനൊടുക്കി. ദക്ഷിണ ഡൽഹിയിലെ ജെയ്ത്പുർ മേഖലയിലാണ് സംഭവം.
വിവാഹവാഗ്ദാനം നൽകി ഒപ്പം ജീവിച്ച കാമുകൻ തന്നെ വഞ്ചിച്ചുവെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച ഇയാൾ വിവാഹത്തിൽനിന്ന് പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നും യുവതി കുറിച്ചു.
ബിഹാറിലെ മുസഫർപുർ സ്വദേശിയായ യുവതി ഭർത്താവുമായി പിരിഞ്ഞശേഷം വർഷങ്ങളായി കാമുകനൊപ്പം ജീവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐടി ജീവനക്കാരനായ കാമുകനെതിരെ ആത്മഹത്യാപ്രേരണ, നിർബന്ധിത ഗർഭച്ഛിദ്രം, ബലാൽസംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി ഒപ്പം ജീവിച്ച കാമുകൻ തന്നെ വഞ്ചിച്ചുവെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച ഇയാൾ വിവാഹത്തിൽനിന്ന് പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നും യുവതി കുറിച്ചു.
ബിഹാറിലെ മുസഫർപുർ സ്വദേശിയായ യുവതി ഭർത്താവുമായി പിരിഞ്ഞശേഷം വർഷങ്ങളായി കാമുകനൊപ്പം ജീവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐടി ജീവനക്കാരനായ കാമുകനെതിരെ ആത്മഹത്യാപ്രേരണ, നിർബന്ധിത ഗർഭച്ഛിദ്രം, ബലാൽസംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.