തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ലമെന്റിലെ വാക്ക് നിരോധനം ഏകാധിപത്യമാണെന്നും അടിയന്തരാവസ്ഥയേക്കാള്‍ മോശം അവസ്ഥയാണിതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഇത് അപകടകരമായ പോക്കാണ്. കേന്ദ്രമന്ത്രിമാരുടെ കേരള സന്ദര്‍ശനം സദുദേശപരമല്ല. വികസന പദ്ധതികളെല്ലാം കേന്ദ്രത്തിന്റേതെന്ന് അവകാശപ്പെടുന്നു. പ്രഖ്യാപിച്ച പദ്ധതികളൊന്നും കേന്ദ്രം നടപ്പാക്കുന്നില്ല.
ദേശീയപാത വികസനം കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. നേമത്തെ കോച്ച് ഫാക്ടറി സംബന്ധിച്ച് അനക്കമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കെ.കെ. രമയ്ക്കെതിരായ എം.എം. മണിയുടെ പരാമര്‍ശത്തില്‍ അഭിപ്രായം പറയേണ്ടത് നിയമസഭാ സ്പീക്കറാണ്. നിലവിലെ ചട്ടപ്രകാരം അത് അണ്‍പാര്‍ലമെന്ററി അല്ല. അക്കാര്യം സ്പീക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
നിയമസഭയ്ക്കകത്ത് നടന്ന കാര്യമായതിനാല്‍ അത് സ്പീക്കറാണ് പറയേണ്ടത്. അവിടെ പറഞ്ഞ കാര്യം അവിടത്തന്നെ അവസാനിപ്പിക്കേണ്ടതാണെ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മണിയുടെ പ്രസംഗശൈലിയില്‍ വന്നതാകും പരാമര്‍ശം. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും പങ്കില്ലെന്ന് വ്യക്തമാക്കാനായിരുന്നു മണിയുടെ പരാമര്‍ശമെന്നും കോടിയേരി പറഞ്ഞു.
ഇത് അപകടകരമായ പോക്കാണ്. കേന്ദ്രമന്ത്രിമാരുടെ കേരള സന്ദര്‍ശനം സദുദേശപരമല്ല. വികസന പദ്ധതികളെല്ലാം കേന്ദ്രത്തിന്റേതെന്ന് അവകാശപ്പെടുന്നു. പ്രഖ്യാപിച്ച പദ്ധതികളൊന്നും കേന്ദ്രം നടപ്പാക്കുന്നില്ല.
ദേശീയപാത വികസനം കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. നേമത്തെ കോച്ച് ഫാക്ടറി സംബന്ധിച്ച് അനക്കമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കെ.കെ. രമയ്ക്കെതിരായ എം.എം. മണിയുടെ പരാമര്‍ശത്തില്‍ അഭിപ്രായം പറയേണ്ടത് നിയമസഭാ സ്പീക്കറാണ്. നിലവിലെ ചട്ടപ്രകാരം അത് അണ്‍പാര്‍ലമെന്ററി അല്ല. അക്കാര്യം സ്പീക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
നിയമസഭയ്ക്കകത്ത് നടന്ന കാര്യമായതിനാല്‍ അത് സ്പീക്കറാണ് പറയേണ്ടത്. അവിടെ പറഞ്ഞ കാര്യം അവിടത്തന്നെ അവസാനിപ്പിക്കേണ്ടതാണെ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മണിയുടെ പ്രസംഗശൈലിയില്‍ വന്നതാകും പരാമര്‍ശം. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും പങ്കില്ലെന്ന് വ്യക്തമാക്കാനായിരുന്നു മണിയുടെ പരാമര്‍ശമെന്നും കോടിയേരി പറഞ്ഞു.