തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ എം.എം. മണിയെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
അതേസമയ, എം.എം. മണിയുടെ പ്രസ്താവനയെ തള്ളി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ രംഗത്തെത്തി. ഒരു കമ്മ്യൂണിസ്റ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയത്.
പറഞ്ഞത് തെറ്റെന്ന് ബോധ്യപ്പെട്ടാൽ പിൻവലിക്കേണ്ടത് കമ്മ്യൂണിസ്റ്റ് നടപടിയാണ്. മണിയെ നിയന്ത്രിക്കേണ്ടത് സിപിഎം ആണെന്നും ആനി രാജ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
അതേസമയ, എം.എം. മണിയുടെ പ്രസ്താവനയെ തള്ളി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ രംഗത്തെത്തി. ഒരു കമ്മ്യൂണിസ്റ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയത്.
പറഞ്ഞത് തെറ്റെന്ന് ബോധ്യപ്പെട്ടാൽ പിൻവലിക്കേണ്ടത് കമ്മ്യൂണിസ്റ്റ് നടപടിയാണ്. മണിയെ നിയന്ത്രിക്കേണ്ടത് സിപിഎം ആണെന്നും ആനി രാജ വ്യക്തമാക്കി.