തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരായ വിവാദ പരാമർശത്തിൽ ന്യായീകരണവുമായി എം.എം. മണി. കഴിഞ്ഞ ഒരു വര്‍ഷവും നാല് മാസവുമായി കെ.കെ. രമ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും തേജോവധം ചെയ്യുകയാണെന്നും ഇത്രയും നാള് തങ്ങള്‍ ഒന്നും പ്രതികരിച്ചിട്ടില്ലെന്നും എം.എം. മണി പറഞ്ഞു.
ഇതേക്കുറിച്ച് സഭയില്‍ രണ്ട് വാക്ക് സംസാരിക്കണമെന്ന് തോന്നി. സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ കൂടെയുള്ള ഒരാള്‍ അവര്‍ വിധവയെല്ലെ എന്ന് വിളിച്ചു ചോദിച്ചു. വിധവ ആയത് അവരുടെ വിധിയല്ലേ എന്ന് താന്‍ മറുപടി നല്‍കിയതാണെന്നും എം.എം. മണി പറഞ്ഞു.
ആ പറഞ്ഞതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അപ്പോള്‍ തന്റെ വായില്‍ വന്നത് അങ്ങനെ പറയാനാണ്. അതുകൊണ്ട് പറഞ്ഞുവെന്നും എം.എം. മണി വ്യക്തമാക്കി.
ഇതേക്കുറിച്ച് സഭയില്‍ രണ്ട് വാക്ക് സംസാരിക്കണമെന്ന് തോന്നി. സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ കൂടെയുള്ള ഒരാള്‍ അവര്‍ വിധവയെല്ലെ എന്ന് വിളിച്ചു ചോദിച്ചു. വിധവ ആയത് അവരുടെ വിധിയല്ലേ എന്ന് താന്‍ മറുപടി നല്‍കിയതാണെന്നും എം.എം. മണി പറഞ്ഞു.
ആ പറഞ്ഞതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അപ്പോള്‍ തന്റെ വായില്‍ വന്നത് അങ്ങനെ പറയാനാണ്. അതുകൊണ്ട് പറഞ്ഞുവെന്നും എം.എം. മണി വ്യക്തമാക്കി.