കീവ്: റഷ്യ-യുക്രെയ്ന് മൂന്നാംവട്ട സമാധാന ചര്‍ച്ച ബെലാറൂസിൽ പൂർത്തിയായി. മൂന്നാം ഘട്ട ചർച്ചയിൽ നിര്‍ണായക തീരുമാനങ്ങള്‍ ഇല്ലെന്ന് യുക്രെയ്ൻ ഉപദേശകനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മാനുഷിക ഇടനാഴി,വെടിനിര്‍ത്തൽ, സാധാരണക്കാരുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. യുദ്ധമേഖലകളിൽ മാനുഷിക ഇടനാഴി സംബന്ധിച്ച വിഷയത്തിൽ ചെറിയ പുരോഗതിയുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലെ ന്സ്കിയുടെ ഉപദേശകന് മിഖായിലോ പോഡോലിയാക് പറഞ്ഞു.
അതേസമയം, യുക്രെയ്നുമായുള്ള ചർച്ച തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ക്രെംലിൻ പ്രതിനിധി പറഞ്ഞു. ചർച്ചകൾ തുടരുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. ഫെബ്രുവരി 28ന് നടന്ന ഒന്നാംവട്ട ചർച്ചയും മാർച്ച് നാലിന് നടന്ന രണ്ടാംവട്ട ചർച്ചയും ബെലാറൂസില്‍ വച്ചാണ് നടന്നത്.
അടുത്ത വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും യുക്രെനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിലും ചർച്ച നടത്തും.
മാനുഷിക ഇടനാഴി,വെടിനിര്‍ത്തൽ, സാധാരണക്കാരുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. യുദ്ധമേഖലകളിൽ മാനുഷിക ഇടനാഴി സംബന്ധിച്ച വിഷയത്തിൽ ചെറിയ പുരോഗതിയുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലെ ന്സ്കിയുടെ ഉപദേശകന് മിഖായിലോ പോഡോലിയാക് പറഞ്ഞു.
അതേസമയം, യുക്രെയ്നുമായുള്ള ചർച്ച തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ക്രെംലിൻ പ്രതിനിധി പറഞ്ഞു. ചർച്ചകൾ തുടരുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. ഫെബ്രുവരി 28ന് നടന്ന ഒന്നാംവട്ട ചർച്ചയും മാർച്ച് നാലിന് നടന്ന രണ്ടാംവട്ട ചർച്ചയും ബെലാറൂസില്‍ വച്ചാണ് നടന്നത്.
അടുത്ത വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും യുക്രെനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിലും ചർച്ച നടത്തും.