കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പിൽ മരണം രണ്ടായി. ജോർജ് കുര്യന്റെ വെടിയേറ്റ മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യൂസ് സ്കറിയയും (പൂച്ചക്കല്ലിൽ രാജു, 78) മരിച്ചു. സ്വത്ത് തർക്കത്തിനിടെ ജ്യേഷ്ഠൻ ജോർജിന്റെ വെടിയേറ്റ് സഹോദരൻ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിന്പനാൽ രഞ്ജു കുര്യൻ മരിച്ചിരുന്നു.
ജോര്‍ജിനെ തടുക്കാനെത്തിയ മാതൃസഹോദരന്‍ മാത്യു സ്കറിയയുടെ തലയ്ക്കും ദേഹത്തും വെടിയേല്‍ക്കുകയായിരുന്നു. ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയവെയാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതി ജോർജ് കുര്യനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്താണ് സംഭവം. മണ്ണാറക്കയം കരിന്പനാൽ കെ.വി. കുര്യന്റെയും റോസ് കുര്യന്റെയും മക്കളാണ് രഞ്ജുവും ജോർജും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് രഞ്ജു ഊട്ടിയിലാണ് താമസിക്കുന്നത്. കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോർജ് കുര്യൻ സാന്പത്തിക ബാധ്യതയിലായിരുന്നു. കുടുംബവീടിനോട് ചേർന്ന് പിതാവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ 48 സെന്റ് സ്ഥലം ജോർജിനു നൽകി. ഈ സ്ഥലം പ്ലോട്ട് തിരിച്ച് വീട് നിർമിച്ചു വിൽക്കാനായിരുന്നു പദ്ധതി.
എന്നാൽ, കുടുംബവീടിനോടു ചേർന്ന് വീടുകൾ വരുന്നതിനാൽ 48 സെന്റ് സ്ഥലം ഒഴിവാക്കി പ്ലോട്ട് തിരിക്കണമെന്ന് ജോർജിന്റെ മാതാപിതാക്കളും സഹോദരൻ രഞ്ജുവും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മാതൃസഹോദരൻ മാത്യൂസിന്റെ മധ്യസ്ഥതയിൽ തർക്കം പരിഹരിക്കാനാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തിയത്.
ഇതിനിടെ, രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ജോർജ് റിവോൾവർ എടുത്ത് വെടിവയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ജോര്‍ജിനെ തടുക്കാനെത്തിയ മാതൃസഹോദരന്‍ മാത്യു സ്കറിയയുടെ തലയ്ക്കും ദേഹത്തും വെടിയേല്‍ക്കുകയായിരുന്നു. ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയവെയാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതി ജോർജ് കുര്യനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്താണ് സംഭവം. മണ്ണാറക്കയം കരിന്പനാൽ കെ.വി. കുര്യന്റെയും റോസ് കുര്യന്റെയും മക്കളാണ് രഞ്ജുവും ജോർജും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് രഞ്ജു ഊട്ടിയിലാണ് താമസിക്കുന്നത്. കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോർജ് കുര്യൻ സാന്പത്തിക ബാധ്യതയിലായിരുന്നു. കുടുംബവീടിനോട് ചേർന്ന് പിതാവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ 48 സെന്റ് സ്ഥലം ജോർജിനു നൽകി. ഈ സ്ഥലം പ്ലോട്ട് തിരിച്ച് വീട് നിർമിച്ചു വിൽക്കാനായിരുന്നു പദ്ധതി.
എന്നാൽ, കുടുംബവീടിനോടു ചേർന്ന് വീടുകൾ വരുന്നതിനാൽ 48 സെന്റ് സ്ഥലം ഒഴിവാക്കി പ്ലോട്ട് തിരിക്കണമെന്ന് ജോർജിന്റെ മാതാപിതാക്കളും സഹോദരൻ രഞ്ജുവും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മാതൃസഹോദരൻ മാത്യൂസിന്റെ മധ്യസ്ഥതയിൽ തർക്കം പരിഹരിക്കാനാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തിയത്.
ഇതിനിടെ, രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ജോർജ് റിവോൾവർ എടുത്ത് വെടിവയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.