ന്യൂഡൽഹി: ദേശീയ ഓഹരി വിപണി മുൻ ഗ്രൂപ്പ് ഓപറേറ്റിംഗ് ഓഫീസറായ ആനന്ദ് സുബ്രഹ്മണ്യത്തിന്റെ കസ്റ്റഡി കാലാവധി ഡൽഹി കോടതി നീട്ടി. ഇതോടെ സുബ്രഹ്മണ്യം മാർച്ച് ഒൻപത് വരെ സിബിഐ കസ്റ്റഡിയിൽ തുടരും.
ഫെബ്രുവരി 25ന് ചെന്നൈയിൽ നിന്നാണ് സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്തത്. എൻഎസ്ഇ മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണനും മുൻ സിഇഒയായ രവി നരേനും എതിരായ അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് പിന്നാലെയായിരുന്നു സുബ്രഹ്മണ്യത്തിന്റെ അറസ്റ്റ്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടറായിരിക്കെ ചിത്ര രാമകൃഷ്ണൻ പ്രവർത്തിച്ചത് അജ്ഞാതനായ യോഗിയുടെ നിർദ്ദേശ പ്രകാരമെന്ന് സെബിയുടെ അന്വേഷണ റിപ്പോർട്ട്.
സ്റ്റോക്ക് എക്സ്സ്ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശന്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിർദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണൻ തീരുമാനിച്ചതെന്നും സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്റ്റോക് എക്സ്ചേഞ്ച് തിരിമറി കേസിൽ മൂൻകൂർ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയതിനു പിന്നാലെ ഞായറാഴ്ച ചിത്രയെ സിബിഐ അസ്റ്റു ചെയ്തിരുന്നു.
ഫെബ്രുവരി 25ന് ചെന്നൈയിൽ നിന്നാണ് സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്തത്. എൻഎസ്ഇ മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണനും മുൻ സിഇഒയായ രവി നരേനും എതിരായ അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് പിന്നാലെയായിരുന്നു സുബ്രഹ്മണ്യത്തിന്റെ അറസ്റ്റ്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടറായിരിക്കെ ചിത്ര രാമകൃഷ്ണൻ പ്രവർത്തിച്ചത് അജ്ഞാതനായ യോഗിയുടെ നിർദ്ദേശ പ്രകാരമെന്ന് സെബിയുടെ അന്വേഷണ റിപ്പോർട്ട്.
സ്റ്റോക്ക് എക്സ്സ്ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശന്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിർദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണൻ തീരുമാനിച്ചതെന്നും സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്റ്റോക് എക്സ്ചേഞ്ച് തിരിമറി കേസിൽ മൂൻകൂർ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയതിനു പിന്നാലെ ഞായറാഴ്ച ചിത്രയെ സിബിഐ അസ്റ്റു ചെയ്തിരുന്നു.