ന്യൂഡൽഹി: യുദ്ധ ഭൂമിയായ യുക്രെയ്നിലെ സുമിൽ 600 ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ എംബസി ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിലെ 20,000 ഇന്ത്യൻ പൗരന്മാരിൽ 16,000ത്തിലധികം പൗരന്മാരെ ഒഴിപ്പിക്കാൻ കഴിഞ്ഞു. മൂവായിരത്തോളം പൗരന്മാർ ഇപ്പോഴും യുക്രെയ്ന്റെ അയൽ രാജ്യങ്ങളിലുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം യുക്രെയ്നിലെ സുമിയില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് എംബസി നിര്‍ത്തിവച്ചു. സുമിയിലെ വെടിനിര്‍ത്തല്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി.
വിദ്യാര്‍ഥികളുമായി ബസ് പോകേണ്ട വഴികളില്‍ സ്ഫോടനം നടന്നു. പുതിയ ഉത്തരവ് വരുന്നത് വരെ സുരക്ഷിതമായി തുടരാന്‍ എംബസി വിദ്യാര്‍ഥികളോടു നിര്‍ദേശിച്ചിരുന്നു.
യുക്രെയ്നിലെ 20,000 ഇന്ത്യൻ പൗരന്മാരിൽ 16,000ത്തിലധികം പൗരന്മാരെ ഒഴിപ്പിക്കാൻ കഴിഞ്ഞു. മൂവായിരത്തോളം പൗരന്മാർ ഇപ്പോഴും യുക്രെയ്ന്റെ അയൽ രാജ്യങ്ങളിലുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം യുക്രെയ്നിലെ സുമിയില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് എംബസി നിര്‍ത്തിവച്ചു. സുമിയിലെ വെടിനിര്‍ത്തല്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി.
വിദ്യാര്‍ഥികളുമായി ബസ് പോകേണ്ട വഴികളില്‍ സ്ഫോടനം നടന്നു. പുതിയ ഉത്തരവ് വരുന്നത് വരെ സുരക്ഷിതമായി തുടരാന്‍ എംബസി വിദ്യാര്‍ഥികളോടു നിര്‍ദേശിച്ചിരുന്നു.