തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലൊന്ന് സിപിഐ ആവശ്യപ്പെടും. എല്‍ജെഡിയുടെ ശ്രേയാംസ് കുമാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ ഒഴിവുവരുന്ന സീറ്റിലാണ് സിപിഐ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
നിലവിലുള്ള സീറ്റ് എല്‍ജെഡിയ്ക്ക് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സിപിഐക്ക് ഒരു പ്രതിനിധി മാത്രമാണ് രാജ്യസഭയില്‍ ഉള്ളത്. എൽഡിഎഫ് ധാരണ പ്രകാരം സിപിഐക്ക് രാജ്യസഭാ സീറ്റിനുള്ള അടുത്ത അവസരം 2024ലാണ്.
കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽനിന്നുള്ള രാജ്യസഭാ എംപിമാരുടെ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുന്നത്. കാലാവധി പൂർത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ഇവരുടെ കാലാവധി തീരും.
കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിലിൽ തീരുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
നിലവിലുള്ള സീറ്റ് എല്‍ജെഡിയ്ക്ക് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സിപിഐക്ക് ഒരു പ്രതിനിധി മാത്രമാണ് രാജ്യസഭയില്‍ ഉള്ളത്. എൽഡിഎഫ് ധാരണ പ്രകാരം സിപിഐക്ക് രാജ്യസഭാ സീറ്റിനുള്ള അടുത്ത അവസരം 2024ലാണ്.
കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽനിന്നുള്ള രാജ്യസഭാ എംപിമാരുടെ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുന്നത്. കാലാവധി പൂർത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ഇവരുടെ കാലാവധി തീരും.
കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിലിൽ തീരുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.