കീവ്: യുക്രെയ്നിൽ എണ്ണ സംഭരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം. ലുഹാൻസ്കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെയാണ് റഷ്യൻ സൈന്യം ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് വൻ തീപിടിത്തമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുക്രെയ്ന് നഗരമായ മൈക്കോലൈവിലും റഷ്യൻ സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തുകയാണ്. അതേസമയം, അൽപ്പസമയത്തിനകം റഷ്യയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഫ്രഞ്ച് പ്രസിഡന്റിന്റെ അഭ്യർഥനയെ തുടർന്നാണ് വെടിനിർത്തൽ തീരുമാനിച്ചത്.
തിങ്കളാഴ്ച ഇന്ത്യൻ സമയം 12.30ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. യുദ്ധം രൂക്ഷമായ കീവ്, കാർക്കീവ്, മരിയുപോൾ, സുമി എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതേസമയം, വെടിനിർത്തൽ എന്നുവരെയാണെന്ന് വ്യക്തമല്ല.
യുക്രെയ്ന് നഗരമായ മൈക്കോലൈവിലും റഷ്യൻ സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തുകയാണ്. അതേസമയം, അൽപ്പസമയത്തിനകം റഷ്യയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഫ്രഞ്ച് പ്രസിഡന്റിന്റെ അഭ്യർഥനയെ തുടർന്നാണ് വെടിനിർത്തൽ തീരുമാനിച്ചത്.
തിങ്കളാഴ്ച ഇന്ത്യൻ സമയം 12.30ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. യുദ്ധം രൂക്ഷമായ കീവ്, കാർക്കീവ്, മരിയുപോൾ, സുമി എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതേസമയം, വെടിനിർത്തൽ എന്നുവരെയാണെന്ന് വ്യക്തമല്ല.