ന്യൂഡൽഹി: യുക്രെയ്നില്‍ സൈന്യത്തിന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിംഗ് ഇന്ന് രാജ്യത്തേക്ക് മടങ്ങിയെത്തും. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ 200 പേര്‍ക്കൊപ്പമാണ് ഹര്‍ജോത് സിംഗ് ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ പറന്നിറങ്ങുക.
ഇന്ന് വൈകുന്നേരം ഏഴോടെ സംഘമെത്തുമെന്നാണ് റിപ്പോര്‍ട്ട്. പോളണ്ടില്‍ നിന്നുമാണ് ഇവര്‍ യാത്ര പുറപ്പെടുന്നത്. ഹര്‍ജോത് സിംഗ് അതിര്‍ത്തി കടന്ന് പോളണ്ടില്‍ പ്രവേശിച്ചു. അദ്ദേഹത്തിനൊപ്പം നയതന്ത്ര പ്രതിനിധികളുണ്ടെന്നാണ് സൂചന.
കീവില്‍ നിന്നും ലവിവിലേക്ക് പോകുന്നതിനിടെയാണ് ഹര്‍ജോത് സിംഗിന് വെടിയേറ്റത്. കാലിന് പൊട്ടലുമുണ്ട്. ഇതിനിടെയില്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും നഷ്ടമായിരുന്നു. തനിക്ക് ഇന്ത്യന്‍ എംബസിയില്‍ നിന്നും യാതൊരുവിധ സഹായങ്ങളും ലഭിച്ചിരുന്നില്ലെന്ന് ഹര്‍ജോത് ആരോപിച്ചിരുന്നു.
ഇന്ന് വൈകുന്നേരം ഏഴോടെ സംഘമെത്തുമെന്നാണ് റിപ്പോര്‍ട്ട്. പോളണ്ടില്‍ നിന്നുമാണ് ഇവര്‍ യാത്ര പുറപ്പെടുന്നത്. ഹര്‍ജോത് സിംഗ് അതിര്‍ത്തി കടന്ന് പോളണ്ടില്‍ പ്രവേശിച്ചു. അദ്ദേഹത്തിനൊപ്പം നയതന്ത്ര പ്രതിനിധികളുണ്ടെന്നാണ് സൂചന.
കീവില്‍ നിന്നും ലവിവിലേക്ക് പോകുന്നതിനിടെയാണ് ഹര്‍ജോത് സിംഗിന് വെടിയേറ്റത്. കാലിന് പൊട്ടലുമുണ്ട്. ഇതിനിടെയില്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും നഷ്ടമായിരുന്നു. തനിക്ക് ഇന്ത്യന്‍ എംബസിയില്‍ നിന്നും യാതൊരുവിധ സഹായങ്ങളും ലഭിച്ചിരുന്നില്ലെന്ന് ഹര്‍ജോത് ആരോപിച്ചിരുന്നു.