+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രക്ഷിതാക്കളുടെ ബഡായി മേള

കലോത്സവം തുടങ്ങികഴിഞ്ഞാൽ പിന്നെ നെഞ്ചിടിപ്പ് വേദിയിൽ കയറിയാടുന്ന മൽസരാർഥികൾക്കല്ല, രക്ഷിതാക്കൾക്കാണ്. അവർ ഒന്നാം സ്ഥാനത്തിനായി നെഞ്ചുരുക്കിക്കോട്ടെ,
രക്ഷിതാക്കളുടെ ബഡായി മേള
കലോത്സവം തുടങ്ങികഴിഞ്ഞാൽ പിന്നെ നെഞ്ചിടിപ്പ് വേദിയിൽ കയറിയാടുന്ന മൽസരാർഥികൾക്കല്ല, രക്ഷിതാക്കൾക്കാണ്.
അവർ ഒന്നാം സ്ഥാനത്തിനായി നെഞ്ചുരുക്കിക്കോട്ടെ, പക്ഷെ സ്വന്തം മകന് , അല്ലെങ്കിൽ മകൾക്ക് കിട്ടിയ ഗ്രേഡ് കൂട്ടിപറയുന്നതെന്തിന്... ഇത്തരക്കാരെ കൊണ്ടു തോറ്റു. മീഡിയാറൂമിൽ കയറി അവർ അങ്ങ് തകർക്കുകയാണ്...ബഡായി വിടാൻ സർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ... മാധ്യമപ്രവർത്തകർ അതൊട്ടുചോദിക്കുകയുമില്ല.
ഇന്നലെ ഓട്ടൻ തുള്ളലിൽ ഒന്നാംസ്ഥാനവുമായി (വിഭാഗം പറയുന്നില്ല) ഒരു വിദ്യാർഥി എത്തി. സംഭവം ശരിയാണ് കുട്ടിക്ക് ഒന്നാം സ്ഥാനം തന്നെയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുകയും ചെയ്യും. പക്ഷെ സംഭവം ഇതൊന്നുമല്ല, പുട്ടിന് തേങ്ങയെന്നപോലെ പീന്നീട് ഈ കുട്ടിയുടെ അമ്മയുടെ അവകാശവാദമാണ് രസകരം. മകൻ പിന്നീട് പങ്കെടുത്ത മോണോ ആക്ടിലും ഇംഗ്ളീഷ് നാടകത്തിലും എഗ്രേഡ് ഉണ്ടുപോലും. എന്നാൽ അമ്മയുടെ വീരവാദം കേട്ട കൂട്ടി തിരുത്തി . മൂന്നാംസ്ഥാനമാണുള്ളതെന്ന് കുട്ടിയുടെ മൊഴി. കഴിഞ്ഞ സ്കൂൾ കലോത്സവത്തിലും ഓട്ടൻ തുള്ളൽ മൽസരത്തില ഒന്നാംസ്ഥാനം നേടിയതും മകനാണെന്ന് പറഞ്ഞു "തുള്ളിക്കയറിയ’ അമ്മയോട് അപ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തില്ലേ എന്നായിചോദ്യം. അതോടെ അവർ പരുങ്ങി. പിന്നീട് കുട്ടിതന്നെ ഇടപെട്ട് തനിക്ക് ആദ്യമായാണ് ഒന്നാം
സ്ഥാനം ലഭിക്കുന്നതെന്നും സംസ്ഥാന സ്കൂൾകലോത്സവത്തിൽ ആദ്യമായാണ് മത്സരിക്കാൻ പോകുന്നതെന്നും കുട്ടി അറിയിച്ചു. മറ്റു രണ്ടിനങ്ങളിലും അപ്പീൽ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു അമ്മ മെല്ലെ തടിയൂരി.
ഇത് ഒറ്റപ്പെട്ടസംഭവമല്ല, വേദിയിൽ നിന്നും ഇറങ്ങികഴിഞ്ഞാൽ കിതപ്പുമാറും മുൻപ് പത്രത്തിൽ ഫോട്ടോ വരുത്തുന്നതിനുള്ള തത്രപ്പാടിലാണ് രക്ഷിതാക്കൾ പ്രത്യേകിച്ച് അമ്മമാർ. അച്ഛനേക്കാൾ അമ്മമാർക്കാണ് ഇക്കാര്യത്തിൽ "മിടുക്ക്്്’.
ചില സ്ഥിരം പ്രാഞ്ചിയേട്ടന്മാരും രംഗത്തുണ്ട്. പത്രത്തിൽ വന്നാലല്ലേ നാലാളറിയൂ.....അതിനുവേണ്ടിയാണീ പെടാപ്പാട്.