കോഴിക്കോട്: തുടർച്ചയായ മൂന്നാം തവണയാണ് മോണോ ആക്ടിൽ ഉണ്ണിമായ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. ഇതിന് മുന്പ് രണ്ടു തവണയും ഉണ്ണിമായയ്ക്കൊപ്പം ഗുരുനാഥനായ മുരുകേഷ് കാക്കൂരുമുണ്ടായിരുന്നു.
എന്നാൽ ഇത്തവണ ഗുരുവിന്റെ ഓർമകൾ മാത്രമാണ് ഉണ്ണിമായയ്ക്ക് കൂട്ടിനുള്ളത്. നാടകകലാകാരനായ മുരുകേഷ് കാക്കൂർ കുറച്ചുകാലം മുന്പ് മരണത്തിന് കീഴടങ്ങി. ഗുരുവിന്റെ ഓർമകളുമായി ഇത്തവണ കലോത്സവത്തിനെത്തിയ ഉണ്ണിമായ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു.
ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് വിദ്യാർഥിനിയായ ഉണ്ണിമായ മേരികോമിന്റെ ജീവിതമാണ് അവതരിപ്പിച്ചത്. ഓട്ടൻ തുള്ളൽ, നാടകം, നങ്ങ്യാർകൂത്ത് മത്സരങ്ങൾക്കും ഉണ്ണിമായ പങ്കെടുക്കുന്നുണ്ട്. മുരുകേഷ് കാക്കൂരിന്റെ മരണത്തിന് ശേഷം വിജേഷ്, കബനി എന്നിവരാണ് ഉണ്ണിമായയെ മോണോ ആക്ട് പരിശീലിപ്പിക്കുന്നത്. പെരിങ്ങൊളം സ്വദേശികളും അധ്യാപകരുമായ മുരളീധരന്റെയും അജിതയുടെയും മകളാണ് ഉണ്ണിമായ. സംസ്ഥാന തലത്തിൽ ഒരു തവണ ഉണ്ണിമായ മോണോ ആക്ടിൽ ഒന്നാമതെത്തിയിട്ടുണ്ട്.
എന്നാൽ ഇത്തവണ ഗുരുവിന്റെ ഓർമകൾ മാത്രമാണ് ഉണ്ണിമായയ്ക്ക് കൂട്ടിനുള്ളത്. നാടകകലാകാരനായ മുരുകേഷ് കാക്കൂർ കുറച്ചുകാലം മുന്പ് മരണത്തിന് കീഴടങ്ങി. ഗുരുവിന്റെ ഓർമകളുമായി ഇത്തവണ കലോത്സവത്തിനെത്തിയ ഉണ്ണിമായ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു.
ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് വിദ്യാർഥിനിയായ ഉണ്ണിമായ മേരികോമിന്റെ ജീവിതമാണ് അവതരിപ്പിച്ചത്. ഓട്ടൻ തുള്ളൽ, നാടകം, നങ്ങ്യാർകൂത്ത് മത്സരങ്ങൾക്കും ഉണ്ണിമായ പങ്കെടുക്കുന്നുണ്ട്. മുരുകേഷ് കാക്കൂരിന്റെ മരണത്തിന് ശേഷം വിജേഷ്, കബനി എന്നിവരാണ് ഉണ്ണിമായയെ മോണോ ആക്ട് പരിശീലിപ്പിക്കുന്നത്. പെരിങ്ങൊളം സ്വദേശികളും അധ്യാപകരുമായ മുരളീധരന്റെയും അജിതയുടെയും മകളാണ് ഉണ്ണിമായ. സംസ്ഥാന തലത്തിൽ ഒരു തവണ ഉണ്ണിമായ മോണോ ആക്ടിൽ ഒന്നാമതെത്തിയിട്ടുണ്ട്.