കൊണ്ടോട്ടി: കരിപ്പൂരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനുളള റണ്‍വേ പരിശോധിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർപോർട്ട് അഥോറിറ്റി ദില്ലി കേന്ദ്രകാര്യലയ പ്രതി നിധികൾ എന്നിവർ ഒൻപതിനു കരിപ്പൂരിലെത്തും. ഡിജിസിഎ ദക്ഷിണ മേഖലാ ഡയറക്ടർ മനോജ് ബൊക്കാഡെ, എയർപോർട്ട് അഥോറിറ്റി ദില്ലി കേന്ദ്രകാര്യലയ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തുന്നത്.
കരിപ്പൂരിൽ 2015 മേയ് മുതലാണ് വലിയ വിമാനങ്ങൾ റണ്‍വേ റീ-കാർപ്പറ്റിംഗിന്റെ പേരിൽ നിർത്തലാക്കിയത്. ഇതോടെ ഹജ്ജ്സർവ്വീസും നെടുന്പാശേരിയിലേക്ക് മാറ്റേണ്ടി വന്നു. പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയെങ്കിലും റണ്‍വേയുടെ നീളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ വിമാനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്നാണ് ഡിജിസിഎ തീരുമാനം. ഇതോടെ കരിപ്പൂരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി.
കരിപ്പൂരിൽ നിന്ന് നിർത്തലാക്കിയ വലിയ വിമാനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിനെ സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് പ്രാപ്തമാണോ എന്ന് പരിശോധിക്കാൻ ഡിജിസിഎ സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഡിജിസിഎ സംഘം കരിപ്പൂർ സന്ദർശിക്കുന്നത്. ഡിജിസിഎയിൽ നിന്ന് അനുമതി ലഭിച്ചാൽ നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ സാധിക്കും. ഹജ്ജ് വിമാന സർവീസ് അടക്കമുളള കാര്യങ്ങളിൽ ഇതോടെ തീരുമാനമാകും.
2001 മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ വന്നിറങ്ങുന്നുണ്ട്.എന്നാൽ റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾ സർവ്വീസ് നടത്താനാവില്ലെന്നാണ് ഡിജിസിഎ പറയുന്നത്.
വലിയ വിമാനങ്ങളുടെ പിൻമാറ്റം മൂലം കരിപ്പൂരിന്റെ വരുമാത്തിൽ തന്നെ വലിയ ഇടിവാണ് ഉണ്ടാകുന്നത്.
കരിപ്പൂരിൽ 2015 മേയ് മുതലാണ് വലിയ വിമാനങ്ങൾ റണ്‍വേ റീ-കാർപ്പറ്റിംഗിന്റെ പേരിൽ നിർത്തലാക്കിയത്. ഇതോടെ ഹജ്ജ്സർവ്വീസും നെടുന്പാശേരിയിലേക്ക് മാറ്റേണ്ടി വന്നു. പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയെങ്കിലും റണ്‍വേയുടെ നീളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ വിമാനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്നാണ് ഡിജിസിഎ തീരുമാനം. ഇതോടെ കരിപ്പൂരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി.
കരിപ്പൂരിൽ നിന്ന് നിർത്തലാക്കിയ വലിയ വിമാനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിനെ സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് പ്രാപ്തമാണോ എന്ന് പരിശോധിക്കാൻ ഡിജിസിഎ സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഡിജിസിഎ സംഘം കരിപ്പൂർ സന്ദർശിക്കുന്നത്. ഡിജിസിഎയിൽ നിന്ന് അനുമതി ലഭിച്ചാൽ നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ സാധിക്കും. ഹജ്ജ് വിമാന സർവീസ് അടക്കമുളള കാര്യങ്ങളിൽ ഇതോടെ തീരുമാനമാകും.
2001 മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ വന്നിറങ്ങുന്നുണ്ട്.എന്നാൽ റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾ സർവ്വീസ് നടത്താനാവില്ലെന്നാണ് ഡിജിസിഎ പറയുന്നത്.
വലിയ വിമാനങ്ങളുടെ പിൻമാറ്റം മൂലം കരിപ്പൂരിന്റെ വരുമാത്തിൽ തന്നെ വലിയ ഇടിവാണ് ഉണ്ടാകുന്നത്.