കോഴിക്കോട്: നരേന്ദ്ര മോദി സർക്കാരിന്റെ ജന വഞ്ചനയ്ക്കും നോട്ട് നിരോധനത്തിനുമെതിരേ നടത്തിയ പിക്കറ്റിംഗിൽ കോഴിക്കോട്ട് നേരിയ സംഘർഷം.
ഇന്നലെ രാവിലെ 10 ഓടെയാണ് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പിൽ മോദി വിരുദ്ധ മുദ്രവാക്യങ്ങളുമായി കുത്തിയിരുന്ന്്് പ്രതിഷേധിച്ചു.
12ഓടെ നേതാക്കളെല്ലാം പ്രസംഗിച്ചു തീർന്ന ശേഷം യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന്് പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.നോട്ട് പിൻവലിച്ച് അന്പത് ദിവസത്തിനുശേഷം എല്ലാം ശരിയാകുമെന്ന് പറഞ്ഞ മോദി ഇപ്പോൾ മൗനം പാലിക്കുകയാണെന്ന്് അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധിച്ചതുകൊണ്ടുള്ള ദുരിതം എന്ന് അവസാനിക്കുമെന്നെങ്കിലും അദ്ദേഹം ജനങ്ങളോട് പറയണം. നോട്ട്് നിരോധനത്തെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കാനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്്.
കേന്ദ്രം കരിന്പട്ടികയിൽപെടുത്തിയ ഡിലേ റ്യൂ എന്ന ബ്രിട്ടീഷ് കന്പനിക്കെതിരേ താൻ പറഞ്ഞകാര്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാൻ ബിജെപി നേതൃത്വത്തിനു കഴിഞ്ഞിട്ടില്ലെന്ന്് അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് അധ്യക്ഷ വഹിച്ചു. എം.ഐ. ഷാനവാസ് എംപി, എഐസിസി പ്രതിനിധി മാധേവ് ഗൗഡ, മുൻ ഡിസിസി പ്രസിഡന്റ് കെ.സി. അബു, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം. സുബ്രഹ്മണ്യൻ, പി.എം. സുരേഷ് ബാബു, കെ.പ്രവീണ്കുമാർ, കെ. ജയന്ത്്, മുൻ മന്ത്രി എം.ടി. പത്മ, മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് ഉഷാ ദേവി, ഡിസിസി ജനറൽ സെക്രട്ടറിമാരായ മോഹനൻ പാറക്കടവ്, ഐ.പി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നലെ രാവിലെ 10 ഓടെയാണ് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പിൽ മോദി വിരുദ്ധ മുദ്രവാക്യങ്ങളുമായി കുത്തിയിരുന്ന്്് പ്രതിഷേധിച്ചു.
12ഓടെ നേതാക്കളെല്ലാം പ്രസംഗിച്ചു തീർന്ന ശേഷം യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന്് പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.നോട്ട് പിൻവലിച്ച് അന്പത് ദിവസത്തിനുശേഷം എല്ലാം ശരിയാകുമെന്ന് പറഞ്ഞ മോദി ഇപ്പോൾ മൗനം പാലിക്കുകയാണെന്ന്് അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധിച്ചതുകൊണ്ടുള്ള ദുരിതം എന്ന് അവസാനിക്കുമെന്നെങ്കിലും അദ്ദേഹം ജനങ്ങളോട് പറയണം. നോട്ട്് നിരോധനത്തെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കാനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്്.
കേന്ദ്രം കരിന്പട്ടികയിൽപെടുത്തിയ ഡിലേ റ്യൂ എന്ന ബ്രിട്ടീഷ് കന്പനിക്കെതിരേ താൻ പറഞ്ഞകാര്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാൻ ബിജെപി നേതൃത്വത്തിനു കഴിഞ്ഞിട്ടില്ലെന്ന്് അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് അധ്യക്ഷ വഹിച്ചു. എം.ഐ. ഷാനവാസ് എംപി, എഐസിസി പ്രതിനിധി മാധേവ് ഗൗഡ, മുൻ ഡിസിസി പ്രസിഡന്റ് കെ.സി. അബു, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം. സുബ്രഹ്മണ്യൻ, പി.എം. സുരേഷ് ബാബു, കെ.പ്രവീണ്കുമാർ, കെ. ജയന്ത്്, മുൻ മന്ത്രി എം.ടി. പത്മ, മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് ഉഷാ ദേവി, ഡിസിസി ജനറൽ സെക്രട്ടറിമാരായ മോഹനൻ പാറക്കടവ്, ഐ.പി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.