പേരാന്പ്ര: പേരാന്പ്ര കല്ലോട്ട് എസ്എഫ്ഐ- ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
എസ്എഫ് ഐ ഏരിയാ കമ്മിറ്റി അംഗം മെൽജോ, മേഴ്സി കോളജ് യൂണിറ്റ് പ്രസിഡന്റ് എസ്.ബി. അർജ്ജുൻ, എസ്എഫ്ഐ പ്രവർത്തകനായ അർജുൻദേവ്, ആർഎസ്എസ് ശാഖ കാര്യവാഹഗ് പ്രസൂണ്‍, ശാഖ മുഖ്യ ശിക്ഷക് കെ.എസ്. സജിൻ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച എസ്എഫ് ഐ ഏരിയാ സമ്മേളനത്തിന്റെ ബോർഡ് പേരാന്പ്രസ്സ്സ്റ്റാൻഡിൽ സ്ഥാപിക്കുന്നതിനിടെ ആർഎസ്എസ് പ്രവർത്തകരുമായി വാക്കുതർക്കവും സംഘർഷവുമുണ്ടായിരുന്നു.
ഇതിൽ എസ്എഫ്ഐ ഏരിയാ സെക്രട്ടറി എം.എം. അതുൽ ദാസ്, ജില്ലാ കമ്മിറ്റി അംഗം പ്രണവ് സുരേന്ദ്രൻ, മെൽജോ എന്നിവർക്ക് മർദ്ദനമേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം ആർഎസ്എസിന്റെ നേതൃത്വത്തിൽ കൈയ്യേറുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. എന്നാൽ എസ്എഫ്ഐ,ഡിവൈഎഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ കല്ലോട് പ്രസൂണിന്റെ കടകയ്യേറി മർദ്ദിക്കുകയായിരുന്നെന്ന് ആർഎസ്എസ് ആരോപിച്ചു.
എസ്എഫ് ഐ ഏരിയാ കമ്മിറ്റി അംഗം മെൽജോ, മേഴ്സി കോളജ് യൂണിറ്റ് പ്രസിഡന്റ് എസ്.ബി. അർജ്ജുൻ, എസ്എഫ്ഐ പ്രവർത്തകനായ അർജുൻദേവ്, ആർഎസ്എസ് ശാഖ കാര്യവാഹഗ് പ്രസൂണ്‍, ശാഖ മുഖ്യ ശിക്ഷക് കെ.എസ്. സജിൻ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച എസ്എഫ് ഐ ഏരിയാ സമ്മേളനത്തിന്റെ ബോർഡ് പേരാന്പ്രസ്സ്സ്റ്റാൻഡിൽ സ്ഥാപിക്കുന്നതിനിടെ ആർഎസ്എസ് പ്രവർത്തകരുമായി വാക്കുതർക്കവും സംഘർഷവുമുണ്ടായിരുന്നു.
ഇതിൽ എസ്എഫ്ഐ ഏരിയാ സെക്രട്ടറി എം.എം. അതുൽ ദാസ്, ജില്ലാ കമ്മിറ്റി അംഗം പ്രണവ് സുരേന്ദ്രൻ, മെൽജോ എന്നിവർക്ക് മർദ്ദനമേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം ആർഎസ്എസിന്റെ നേതൃത്വത്തിൽ കൈയ്യേറുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. എന്നാൽ എസ്എഫ്ഐ,ഡിവൈഎഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ കല്ലോട് പ്രസൂണിന്റെ കടകയ്യേറി മർദ്ദിക്കുകയായിരുന്നെന്ന് ആർഎസ്എസ് ആരോപിച്ചു.