തലയോലപ്പറമ്പ്: കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ടാങ്കർ ലോറിയുടെ ചില്ല് നാട്ടുകാർ അടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ ഒന്നിനു മറവൻതുരുത്ത് കൃഷി ഓഫീസിനു സമീപമാണ് സംഭവം. ടാങ്കർലോറിയും ഇതിലെ ജീവനക്കാരായ മൂന്ന്പേരെയും തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവർ ചേർത്തല പാണാവള്ളി കരീത്തറയിൽ ലെനിൻ (34), തൈക്കാട്ടുശേരി പള്ളിച്ചിറ നികർത്തിൽ ജോബി (35), തെക്കേചിറയിൽ വിഷ്ണു (26) എന്നിവരാണ് പിടിയിലായത്.
മറവൻതുരുത്തിലും സമീപ പ്രദേശങ്ങളിലും കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെ ഇവരെ പിടികൂടാൻ ദിവസങ്ങളായി നാട്ടുകാർ ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയിൽ മാലിന്യവുമായെത്തിയ ടാങ്കർ ലോറി മറവൻതുരുത്തിൽ നിർത്തി ടാങ്കറിലെ മാലിന്യം ഒഴുക്കാനുള്ള ശ്രമം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. പ്രകോപിതരായ ചിലർ ലോറിയുടെ ചില്ലും അടിച്ചു തകർത്തു. സംഗതി പന്തികേടാണെന്നു തോന്നിയതോടെ മാലിന്യം നിക്ഷേപിക്കാനെത്തിയവർ നിമിഷങ്ങൾക്കുള്ളിൽ ലോറിയിൽ കയറി സ്‌ഥലം വിട്ടു.
തുടർന്നു നാട്ടുകാർ തലയോലപ്പറമ്പ് പോലീസിനെ വിവരം അറിയിച്ചതനുസരിച്ച് എസ്ഐ എ. ഫിറോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ പാലാംകടവിൽനിന്നും ലോറിക്കാർ പിടിയിലാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
മറവൻതുരുത്തിലും സമീപ പ്രദേശങ്ങളിലും കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെ ഇവരെ പിടികൂടാൻ ദിവസങ്ങളായി നാട്ടുകാർ ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയിൽ മാലിന്യവുമായെത്തിയ ടാങ്കർ ലോറി മറവൻതുരുത്തിൽ നിർത്തി ടാങ്കറിലെ മാലിന്യം ഒഴുക്കാനുള്ള ശ്രമം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. പ്രകോപിതരായ ചിലർ ലോറിയുടെ ചില്ലും അടിച്ചു തകർത്തു. സംഗതി പന്തികേടാണെന്നു തോന്നിയതോടെ മാലിന്യം നിക്ഷേപിക്കാനെത്തിയവർ നിമിഷങ്ങൾക്കുള്ളിൽ ലോറിയിൽ കയറി സ്‌ഥലം വിട്ടു.
തുടർന്നു നാട്ടുകാർ തലയോലപ്പറമ്പ് പോലീസിനെ വിവരം അറിയിച്ചതനുസരിച്ച് എസ്ഐ എ. ഫിറോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ പാലാംകടവിൽനിന്നും ലോറിക്കാർ പിടിയിലാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.