+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉളിക്കൽ ഉണ്ണീശോ ദേവാലയം വെഞ്ചരിച്ചു

ഉളിക്കൽ: നമ്മെ ഇത്രയധികം സ്നേഹിക്കുന്ന ദൈവത്തോടൊപ്പം എപ്പോഴും ദൈവകല്പനകൾ പാലിച്ചുപ്രവർത്തിക്കുവാനുള്ള ഒരിടമാണ് ദേവാലയമെന്ന് തലശേരി ആർച്ച്ബിഷപ് മാർ
ഉളിക്കൽ ഉണ്ണീശോ  ദേവാലയം വെഞ്ചരിച്ചു
ഉളിക്കൽ: നമ്മെ ഇത്രയധികം സ്നേഹിക്കുന്ന ദൈവത്തോടൊപ്പം എപ്പോഴും ദൈവകല്പനകൾ പാലിച്ചുപ്രവർത്തിക്കുവാനുള്ള ഒരിടമാണ് ദേവാലയമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. ഉളിക്കൽ ഉണ്ണീശോ ദേവാലയം കൂദാശാകർമം നടത്തി സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്. യഥാർഥ ദേവാലയം ക്രിസ്തുവാണ്. നാം വിളിച്ചപേക്ഷിക്കുന്പോഴൊക്കെ നമ്മുടെ ദൈവമായ കർത്താവ് നമുക്ക് സമീപസ്ഥനാണ്. ദൈവം ഇത്രയടുത്തുള്ള ശ്രേഷ്ഠസഭയാണ് നമ്മുടേത്. തിരുസഭയാണ് ദേവാലയത്തിന്‍റെ അടിത്തറയെന്നും അതാണ് കല്ല് നമ്മൾ വെഞ്ചരിക്കുന്നതെന്നും ആർച്ച് ബിഷപ് പറഞ്ഞു. അതിരൂപത വികാരിജനറാൾ മോണ്‍. ജോർജ് എളൂക്കുന്നേൽ, റവ. ഡോ. ജോസ് വെട്ടിക്കൽ എന്നിവർ സഹകാർമികരായിരുന്നു.
പൊതുസമ്മേളനത്തിൽ മോണ്‍. ജോർജ് എളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. പള്ളി നിർമാണത്തിനായി ജോലി ചെയ്തവർക്കും കൈക്കാരൻമാർക്കും ആർച്ച്ബിഷപ് സ്നേഹോപഹാരം നൽകി. നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. ജോസഫ് ആനിത്താനം, ഇടവക വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, കോ-ഓർഡിനേറ്റർ അപ്പച്ചൻ കുന്പുക്കൽ, മത്തായി കുഞ്ഞാപാറന്പിൽ, ഷാജി വെട്ടിപ്ലാവിൽ, ജോസ് കുട്ടിമാണിക്കത്താൻ, ജോണി മങ്കര, ജോസ് പൂമല, ടി.ഡി. ദേവസ്യ എന്നിവർ പ്രസംഗിച്ചു.