കോഴിക്കോട്: സ്റ്റേജ്ക്രമീകരണങ്ങളുടെ പാളിച്ചകൾ മൂലം ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരങ്ങളുടെ നിറം മങ്ങി.
മത്സരാർഥി ഏറ്റുപാടുന്ന കൃതിയിലെ ശകലങ്ങൾ വേദിയിൽ മുഴങ്ങിക്കേൾക്കുന്ന തരത്തിലുള്ള ശബ്ദ ക്രമീകരണമാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ ഇവിടെ പാടുന്നവർക്ക് നൽകുന്ന മൈക്കുകൾ തന്നെയാണ് മത്സരാർഥികൾക്കും നൽകിയത്. സ്പീക്കറുകളും നിലവാരം പുലർത്തിയില്ലെന്ന് തുള്ളൽ പരിശീലകൻ പുന്നശേരി പ്രഭാകരൻ അഭിപ്രായപ്പെട്ടു.
മത്സരാർഥി ഏറ്റുപാടുന്ന കൃതിയിലെ ശകലങ്ങൾ വേദിയിൽ മുഴങ്ങിക്കേൾക്കുന്ന തരത്തിലുള്ള ശബ്ദ ക്രമീകരണമാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ ഇവിടെ പാടുന്നവർക്ക് നൽകുന്ന മൈക്കുകൾ തന്നെയാണ് മത്സരാർഥികൾക്കും നൽകിയത്. സ്പീക്കറുകളും നിലവാരം പുലർത്തിയില്ലെന്ന് തുള്ളൽ പരിശീലകൻ പുന്നശേരി പ്രഭാകരൻ അഭിപ്രായപ്പെട്ടു.