+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലുശേരിയും ചേവായൂരും മുന്നിൽ

കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാസ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബാലുശേരിയും ഹൈസ്കൂൾ വിഭാഗത്തിൽ ചേവായൂരും യുപി വിഭാഗത്തി
ബാലുശേരിയും  ചേവായൂരും മുന്നിൽ
കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാസ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബാലുശേരിയും ഹൈസ്കൂൾ വിഭാഗത്തിൽ ചേവായൂരും യുപി വിഭാഗത്തിൽ കൊയിലാണ്ടിയും മുന്നേറുന്നു.
ഹയർസെക്കൻഡറി വിഭാഗത്തിൽ ബാലുശേരി 168 പോയിന്‍റ് നേടിയപ്പോൾ രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട് സിറ്റി ഉപജില്ലയ്ക്ക് 164 പോയിന്‍റാണുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ ചേവായൂർ ഉപജില്ല(154)യ്ക്കു തൊട്ടുപിറകിലായി കൊയിലാണ്ടി ഉപജില്ല(143) യാണുള്ളത്. യുപി വിഭാഗത്തിൽ കൊയിലാണ്ടി(53), ചേവായൂർ (52), മുക്കം(52) എന്നിങ്ങനെയാണ് പോയിന്‍റ് നില.
സംഘാടനത്തിലെ ചെറിയചിലപാളിച്ചകൾ ഒഴിച്ചുനിർത്തിയാൽ പ്രകടനമികവും ജനപങ്കാളിത്തവും കൊണ്ട് രണ്ടാം ദിനവും മികച്ചുനിന്നു. മത്സരങ്ങൾ നിശ്ചയിച്ചസമയത്തുതന്നെ ആരംഭിക്കാൻ കഴിഞ്ഞതും നേട്ടമായി. അതേസമയം വേദികളിലെ ശബ്ദക്രമീകരണങ്ങളെകുറിച്ച് പല വിദ്യാർഥികളും പരാതിപ്പെട്ടു.
ഓട്ടൻതുള്ളൽ വേദികളിൽ ശബ്ദ ക്രമീകരണം വ്യാപകമായ പരാതികൾക്കിടയാക്കിയപ്പോൾ ഭരതനാട്യം നടന്ന വേദി രണ്ടിൽ പാട്ട് ഇടയ്ക്ക് വച്ചുനിന്നത് മത്സരാർഥികളെ കണ്ണീരണിയിച്ചു. വേദി മൂന്നിൽ നാടകമത്സരത്തിനിടെ സ്റ്റേജിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്കേറ്റതും രക്ഷിതാക്കളുടെ വ്യാപകമായ പരാതിക്കിടയാക്കി. എന്നാൽ പെട്ടെന്നുതന്നെ പ്രശ്നങ്ങൾ പരിഹരിച്ചത് ആശ്വാസമായി.
രണ്ടാം ദിനത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി 82 അപ്പീലുകളാണ് സംഘാടകർക്ക് ലഭിച്ചത്. ഇന്നലെമാത്രം 271 ലോവർ അപ്പീലുകളും ലഭിച്ചു. ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ ഒൗപചാരിക ഉദ്ഘാടനം ഇന്നലെ വൈകുന്നേരം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.