താമരശേരി: അനുഭവിച്ചു മത്രം അറിയാനാകുന്ന സ്നേഹത്തിന്റെ നേർക്കാഴ്ചയാണ് പൗരോഹിത്യ സുവർണ ജൂബിലി നിറവിലെത്തിയ ഫാ. ആന്റണി പുരയിടം.
ഒരിക്കൽ കണ്ട് പരിചയപ്പെട്ടാൽ ആ സൗഹൃദം വർഷങ്ങൾ കഴിഞ്ഞാലും പുതുമയോടെ മനസിൽ സൂക്ഷിക്കുന്ന അത്യപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം. ഈ സവിശേഷത കൊണ്ടാണ് കടന്നുപോന്ന കർമ മണ്ഡലങ്ങളിൽ ഇപ്പോഴും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കാൻ അച്ചന് കഴിയുന്നത്.
വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത മലയോര ഗ്രാമങ്ങളിൽ ജനപങ്കാളിത്തത്തോടെ വികസന പാത വെട്ടിത്തുറക്കുന്നതിൽ ആന്റണിയച്ചന്റെ നേതൃപാടവവും സംഘാടന വൈഭവവും ശ്രദ്ധേയമായിരുന്നു. റോഡുകളും പാലങ്ങളുമില്ലാതെ കുടിയേറ്റത്തിന്റെ ആരംഭ കാലഘട്ടങ്ങളിൽ മലയോര ജനത അനുഭവിച്ചിരുന്ന യാതനയ്ക്ക് പരിഹാരമായി അച്ചൻ വികാരിയായിരുന്ന തലശേരി രൂപതയിലെയും താമരശേരി രൂപതയിലെയും വിവിധ ഇടവകകളിൽ അദ്ദേഹം വഹിച്ച നേതൃപരമായ പങ്ക് അവിസ്മരണീയമാണ്.
മലയോര ജനതയെ കാർന്നു തിന്ന മദ്യാസക്തിക്കെതിരേ നടത്തിയ ശക്തമായ പോരാട്ടത്തിൽ എതിർപ്പുകളെ അതിജീവിച്ച് നിരവധി കുടുബങ്ങളെ മദ്യവിമുക്തമാക്കുന്നതിന് അച്ചന് കഴിഞ്ഞത് പൗരോഹിത്യ ജീവിതത്തിലെ മികവുറ്റ നേട്ടങ്ങളിലൊന്നാണ്.
അച്ചൻ സേവനമനുഷ്ഠിച്ച ഇടവകകളിൽ നിന്ന് ജാതിമത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവരുടെ ആശംസാപ്രവാഹമാണ് അച്ചന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
75-ാം വയസിലും വാർധക്യത്തിന്റെ ക്ഷീണം വകവയ്ക്കാതെ ഇടവക ജനത്തിന്റെ ആത്മീയകാര്യങ്ങളിൽ ശുഷ്കാന്തിയോടെ പ്രവവർത്തിക്കാനാകുന്നത് വലിയ ദൈവാനുഗ്രഹമാണെന്നും ദൈവമഹത്വത്തിനുവേണ്ടിയാണ് എല്ലാശുശ്രുഷയും ചെയ്യുന്നതെന്നും അച്ചൻ ദീപികയോട് പറഞ്ഞു.
ഒരിക്കൽ കണ്ട് പരിചയപ്പെട്ടാൽ ആ സൗഹൃദം വർഷങ്ങൾ കഴിഞ്ഞാലും പുതുമയോടെ മനസിൽ സൂക്ഷിക്കുന്ന അത്യപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം. ഈ സവിശേഷത കൊണ്ടാണ് കടന്നുപോന്ന കർമ മണ്ഡലങ്ങളിൽ ഇപ്പോഴും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കാൻ അച്ചന് കഴിയുന്നത്.
വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത മലയോര ഗ്രാമങ്ങളിൽ ജനപങ്കാളിത്തത്തോടെ വികസന പാത വെട്ടിത്തുറക്കുന്നതിൽ ആന്റണിയച്ചന്റെ നേതൃപാടവവും സംഘാടന വൈഭവവും ശ്രദ്ധേയമായിരുന്നു. റോഡുകളും പാലങ്ങളുമില്ലാതെ കുടിയേറ്റത്തിന്റെ ആരംഭ കാലഘട്ടങ്ങളിൽ മലയോര ജനത അനുഭവിച്ചിരുന്ന യാതനയ്ക്ക് പരിഹാരമായി അച്ചൻ വികാരിയായിരുന്ന തലശേരി രൂപതയിലെയും താമരശേരി രൂപതയിലെയും വിവിധ ഇടവകകളിൽ അദ്ദേഹം വഹിച്ച നേതൃപരമായ പങ്ക് അവിസ്മരണീയമാണ്.
മലയോര ജനതയെ കാർന്നു തിന്ന മദ്യാസക്തിക്കെതിരേ നടത്തിയ ശക്തമായ പോരാട്ടത്തിൽ എതിർപ്പുകളെ അതിജീവിച്ച് നിരവധി കുടുബങ്ങളെ മദ്യവിമുക്തമാക്കുന്നതിന് അച്ചന് കഴിഞ്ഞത് പൗരോഹിത്യ ജീവിതത്തിലെ മികവുറ്റ നേട്ടങ്ങളിലൊന്നാണ്.
അച്ചൻ സേവനമനുഷ്ഠിച്ച ഇടവകകളിൽ നിന്ന് ജാതിമത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവരുടെ ആശംസാപ്രവാഹമാണ് അച്ചന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
75-ാം വയസിലും വാർധക്യത്തിന്റെ ക്ഷീണം വകവയ്ക്കാതെ ഇടവക ജനത്തിന്റെ ആത്മീയകാര്യങ്ങളിൽ ശുഷ്കാന്തിയോടെ പ്രവവർത്തിക്കാനാകുന്നത് വലിയ ദൈവാനുഗ്രഹമാണെന്നും ദൈവമഹത്വത്തിനുവേണ്ടിയാണ് എല്ലാശുശ്രുഷയും ചെയ്യുന്നതെന്നും അച്ചൻ ദീപികയോട് പറഞ്ഞു.