നാദാപുരം: വിലങ്ങാട് വീടിന് തീ പിടിച്ച് വൻ നാശനഷ്ടം. കണിരാഗം അപ്പച്ചൻ എന്ന കെ.ജെ ജോസിന്റെ ഓടിട്ട വീടാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കത്തി നശിച്ചത്.
സംഭവം നടക്കുന്പോൾ വീട്ടിൽ ആളില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അടുക്കളയിൽ നിന്ന് തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. വീടിനകത്തുണ്ടായിരുന്ന ആധാരം, പണം, സ്വർണം ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വീട് തകർന്ന്് തരിപ്പണമായി.
ചേലക്കാട് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തിയെങ്കിലും വീടിന്റെ മേൽക്കൂരയടക്കം കത്തി.
സംഭവം നടക്കുന്പോൾ വീട്ടിൽ ആളില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അടുക്കളയിൽ നിന്ന് തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. വീടിനകത്തുണ്ടായിരുന്ന ആധാരം, പണം, സ്വർണം ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വീട് തകർന്ന്് തരിപ്പണമായി.
ചേലക്കാട് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തിയെങ്കിലും വീടിന്റെ മേൽക്കൂരയടക്കം കത്തി.