നാദാപുരം: കല്ലാച്ചി കൈരളി കോംപ്ലക്സ് കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യം ഓടയിലൊഴുക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ, യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കെട്ടിടത്തിലെ കടകളും ഓഫീസും അടഞ്ഞ് കിടന്നു.
ബുധനാഴ്ചയാണ് കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നതായി നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും കണ്ടെത്തിയത്. പ്രശ്നത്തിന് പരിഹാരം കാണാതെ കെട്ടിടം തുറക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചെങ്കിലും രാവിലെയോടെ വ്യാപാരികൾ കടകൾ തുറക്കാനെത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു.
ഇതോടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ, കെഡിസി ബാങ്ക്, കടകൾ, മാധ്യമ ബ്യൂറോകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞ് കിടന്നു. യൂത്ത് കോണ്‍ഗ്രസും ബിജെപിയും ഉച്ചയോടെ പ്രതിഷേധവുമായി രംഗത്തെത്തി. കെട്ടിടത്തിന് ചുറ്റും സമരക്കാർ കൊടികൾ നാട്ടുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ഓടകൾ തുറന്ന് വൃത്തിയാക്കിയതിന് ശേഷം കെട്ടിടം തുറന്ന് പ്രവൃത്തിക്കാൻ പഞ്ചായത്ത് ഓഫീസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്്് എം.കെ. സഫീറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉടമകൾക്ക് അനുമതി നൽകി. സമീപത്തെ 20 ഓളം വീടുകളിലെ കിണറുകൾ ശുചീകരിക്കാനും സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങൾ നീക്കി കൂടുതൽ സംഭരണ ശേഷിയുള്ളവ സ്ഥാപിക്കാനും തീരുമാനമായി.
ബുധനാഴ്ചയാണ് കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നതായി നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും കണ്ടെത്തിയത്. പ്രശ്നത്തിന് പരിഹാരം കാണാതെ കെട്ടിടം തുറക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചെങ്കിലും രാവിലെയോടെ വ്യാപാരികൾ കടകൾ തുറക്കാനെത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു.
ഇതോടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ, കെഡിസി ബാങ്ക്, കടകൾ, മാധ്യമ ബ്യൂറോകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞ് കിടന്നു. യൂത്ത് കോണ്‍ഗ്രസും ബിജെപിയും ഉച്ചയോടെ പ്രതിഷേധവുമായി രംഗത്തെത്തി. കെട്ടിടത്തിന് ചുറ്റും സമരക്കാർ കൊടികൾ നാട്ടുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ഓടകൾ തുറന്ന് വൃത്തിയാക്കിയതിന് ശേഷം കെട്ടിടം തുറന്ന് പ്രവൃത്തിക്കാൻ പഞ്ചായത്ത് ഓഫീസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്്് എം.കെ. സഫീറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉടമകൾക്ക് അനുമതി നൽകി. സമീപത്തെ 20 ഓളം വീടുകളിലെ കിണറുകൾ ശുചീകരിക്കാനും സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങൾ നീക്കി കൂടുതൽ സംഭരണ ശേഷിയുള്ളവ സ്ഥാപിക്കാനും തീരുമാനമായി.