കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും 12 പേരെ ഒഴിവാക്കി. പി. കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ.ജെ തോമസ്, എം .എം മണി, എം. ചന്ദ്രൻ, കെ. അനന്ത ഗോപൻ, ആർ. ഉണ്ണികൃഷ്ണപിള്ള, ജി.സുധാകരൻ, കോലിയക്കോട് കൃഷ്ണൻനായർ, സി.പി നാരായണൻ, ജെയിംസ് മാത്യു എന്നിവരെയാണ് ഒഴിവാക്കിയത്.
പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഇവരെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജ യന്‍ മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയ ജി. സുധാകരനു പുതിയ ചുമതല നല്കാൻ തീരുമാനമായി. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല നല്‍കാനാണ് സാധ്യത. നേരത്തെ, സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിരുന്നു.
പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഇവരെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജ യന്‍ മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയ ജി. സുധാകരനു പുതിയ ചുമതല നല്കാൻ തീരുമാനമായി. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല നല്‍കാനാണ് സാധ്യത. നേരത്തെ, സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിരുന്നു.