കോഴിക്കോട്: വ്ലോഗറും ആല്‍ബം താരവുമായ പാവണ്ടൂര്‍ മന്ദലത്തില്‍ അമ്പലപ്പറമ്പില്‍ റിഫ മെഹ്നു(21) ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസില്‍ പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഭര്‍ത്താവ് മെഹ്നാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
മരണദിവസം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ സമയത്തു മെഹ്നാസിനെ റിഫ വിളിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ നേരം വൈകുന്നതിനെച്ചൊല്ലിയും വാക്കുതര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വ്ലോഗര്‍ ജോലിയും അതുവഴിയുള്ള പ്രശസ്തിയും ഭര്‍ത്താവിനെ ചൊടിപ്പിച്ചിരുന്നതായും ഇതു മാനസികവിഷമത്തിനിടയാക്കിയതായും ബന്ധുക്കൾ പറയുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാലുശേരി പോലീസില്‍ പരാതി നല്‍കാനാണ് തീരുമാനം.
ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്നലെ രാവിലെ വീട്ടിലെത്തിച്ചു ഖബറടക്കി. ജീവനൊടുക്കിയതാണെന്ന വിവരമാണു ദുബായിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ലഭിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഫോൺ ചെയ്തു
അതേസമയം, ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിനു മുന്‍പ് രാത്രി ഒന്‍പതോടെ റിഫ വിഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്തുനിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞു മകനു ചുംബനം നല്‍കിയാണു സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം കടുംകൈ ചെയ്യാന്‍ വിധത്തില്‍ മാനസികമായ തളര്‍ന്നത് എങ്ങനെ എന്നാണു ബന്ധുക്കള്‍ ചോദിക്കുന്നത്.
തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ ഭര്‍ത്താവ് മെഹ്നാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോള്‍ ജോലി കഴിഞ്ഞെത്തിയ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചത്. ഭര്‍ത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വീഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ പിന്നീടു നീക്കം ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കും.
ബന്ധുക്കള്‍ പറയുന്നത്
റിഫയും ഭര്‍ത്താവ് മെഹനാസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്. ഭര്‍ത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല.
ജോലി കണ്ടെത്താനാണ് ഇരുവരും ചേര്‍ന്നു മൂന്നു മാസം മുന്‍പ് സന്ദര്‍ശക വീസയിലെത്തിയത്. ഇതിനിടയില്‍ റിഫയ്ക്കു പര്‍ദ കടയില്‍ ജോലി ശരിയായി. എന്നാല്‍, ജോലി ശരിയാകാതിരുന്ന മെഹനാസിന്റെ വീസ കാലാവധി അവസാനിക്കാറായിരുന്നു. തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ സംസാരമുണ്ടായതായും ബന്ധുക്കള്‍ പറയുന്നു.
സോഷ്യല്‍ മീഡിയ പ്രമോഷണല്‍ വിഡിയോകള്‍ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും പറയുന്നു. റിഫയുടെ ഫോണ്‍ പോലും മെഹനാസിന്റെ കൈവശമായിരുന്നത്രേ. റിഫയെ വിളിക്കണമെങ്കില്‍ മെഹനാസിന്റെ ഫോണില്‍ വിളിക്കണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
മരണദിവസം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ സമയത്തു മെഹ്നാസിനെ റിഫ വിളിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ നേരം വൈകുന്നതിനെച്ചൊല്ലിയും വാക്കുതര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വ്ലോഗര്‍ ജോലിയും അതുവഴിയുള്ള പ്രശസ്തിയും ഭര്‍ത്താവിനെ ചൊടിപ്പിച്ചിരുന്നതായും ഇതു മാനസികവിഷമത്തിനിടയാക്കിയതായും ബന്ധുക്കൾ പറയുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാലുശേരി പോലീസില്‍ പരാതി നല്‍കാനാണ് തീരുമാനം.
ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്നലെ രാവിലെ വീട്ടിലെത്തിച്ചു ഖബറടക്കി. ജീവനൊടുക്കിയതാണെന്ന വിവരമാണു ദുബായിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ലഭിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഫോൺ ചെയ്തു
അതേസമയം, ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിനു മുന്‍പ് രാത്രി ഒന്‍പതോടെ റിഫ വിഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്തുനിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞു മകനു ചുംബനം നല്‍കിയാണു സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം കടുംകൈ ചെയ്യാന്‍ വിധത്തില്‍ മാനസികമായ തളര്‍ന്നത് എങ്ങനെ എന്നാണു ബന്ധുക്കള്‍ ചോദിക്കുന്നത്.
തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ ഭര്‍ത്താവ് മെഹ്നാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോള്‍ ജോലി കഴിഞ്ഞെത്തിയ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചത്. ഭര്‍ത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വീഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ പിന്നീടു നീക്കം ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കും.
ബന്ധുക്കള്‍ പറയുന്നത്
റിഫയും ഭര്‍ത്താവ് മെഹനാസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്. ഭര്‍ത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല.
ജോലി കണ്ടെത്താനാണ് ഇരുവരും ചേര്‍ന്നു മൂന്നു മാസം മുന്‍പ് സന്ദര്‍ശക വീസയിലെത്തിയത്. ഇതിനിടയില്‍ റിഫയ്ക്കു പര്‍ദ കടയില്‍ ജോലി ശരിയായി. എന്നാല്‍, ജോലി ശരിയാകാതിരുന്ന മെഹനാസിന്റെ വീസ കാലാവധി അവസാനിക്കാറായിരുന്നു. തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ സംസാരമുണ്ടായതായും ബന്ധുക്കള്‍ പറയുന്നു.
സോഷ്യല്‍ മീഡിയ പ്രമോഷണല്‍ വിഡിയോകള്‍ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും പറയുന്നു. റിഫയുടെ ഫോണ്‍ പോലും മെഹനാസിന്റെ കൈവശമായിരുന്നത്രേ. റിഫയെ വിളിക്കണമെങ്കില്‍ മെഹനാസിന്റെ ഫോണില്‍ വിളിക്കണമെന്നാണ് ബന്ധുക്കളുടെ ആരോപണം.