വാഴ്സോ: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്ന് വരുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്. വിദ്യാർഥിയെ പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി. കുട്ടിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും പോളണ്ടിലുള്ള കേന്ദ്രമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏഴു വിമാനങ്ങളിലായി 200 വീതം ആളുകളെ ഇന്ത്യയിൽ എത്തിച്ചു. ചില വിദ്യാർഥികൾ വാഴ്സോയിൽ തന്നെ തുടരാനാണു തീരുമാനിച്ചത്. അവർ പോളണ്ടിൽ സുരക്ഷിതരാണെന്നും കേന്ദ്രമന്ത്രി വി.കെ.സിംഗ് വ്യക്തമാക്കി. സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണ് പ്രതിരോധ മന്ത്രാലയം.
അതേസമയം, യുക്രെയ്ൻ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണം ശക്തമാകുകയാണ് റഷ്യ. യുക്രെയ്നിലെ ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചെർണീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്കൂളുകളും ആക്രമണത്തിൽ തകർന്നു. യുക്രെയ്ൻ എമർജൻസി സർവീസാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏഴു വിമാനങ്ങളിലായി 200 വീതം ആളുകളെ ഇന്ത്യയിൽ എത്തിച്ചു. ചില വിദ്യാർഥികൾ വാഴ്സോയിൽ തന്നെ തുടരാനാണു തീരുമാനിച്ചത്. അവർ പോളണ്ടിൽ സുരക്ഷിതരാണെന്നും കേന്ദ്രമന്ത്രി വി.കെ.സിംഗ് വ്യക്തമാക്കി. സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണ് പ്രതിരോധ മന്ത്രാലയം.
I received info today that a student coming from Kyiv got shot and was taken back midway. We're trying for maximum evacuation in minimum loss: MoS Civil Aviation Gen (Retd) VK Singh, in Poland#RussiaUkraine pic.twitter.com/cggVEsqfEj
— ANI (@ANI) March 4, 2022
അതേസമയം, യുക്രെയ്ൻ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണം ശക്തമാകുകയാണ് റഷ്യ. യുക്രെയ്നിലെ ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചെർണീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്കൂളുകളും ആക്രമണത്തിൽ തകർന്നു. യുക്രെയ്ൻ എമർജൻസി സർവീസാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.