കീവ്: റഷ്യ-യുക്രെയ്ൻ രണ്ടാം വട്ട ചർച്ച പൂർത്തിയായി. ചർച്ചയിൽ മനുഷ്യത്വ ഇടനാഴിക്ക് ധാരണയായി. സാധാരണക്കാരെ ഇടനാഴിയിലൂടെ ഒഴിപ്പിക്കാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരിക്കുന്നത്.
ബ്രെസ്റ്റിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്. ചർച്ചയിൽ മൂന്നാം വട്ട ചർച്ചയ്ക്കും ധാരണയായി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
വെടിനിർത്തലാണ് ചർച്ചയിലെ മുഖ്യ അജണ്ടയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് പറഞ്ഞിരുന്നത്.
തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അമേരിക്കയാണ് യുക്രെയ്നെ സ മാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു.
ബ്രെസ്റ്റിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്. ചർച്ചയിൽ മൂന്നാം വട്ട ചർച്ചയ്ക്കും ധാരണയായി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
വെടിനിർത്തലാണ് ചർച്ചയിലെ മുഖ്യ അജണ്ടയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് പറഞ്ഞിരുന്നത്.
തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അമേരിക്കയാണ് യുക്രെയ്നെ സ മാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു.