കീവ്: യുക്രെയ്നിൽ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ ബ്രെസ്റ്റിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിലുള്ള രണ്ടാംവട്ട ചർച്ച തുടങ്ങി. വെടിനിർത്തലാണ് ചർച്ചയിലെ മുഖ്യ അജണ്ടയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് പറഞ്ഞു. ചർച്ചയിൽ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
യുദ്ധ സാഹചര്യത്തിന് അവർ അറുതി വരുത്തുമെന്നും ഡോൺബാസിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും യുക്രെയ്നിലെ എല്ലാ ആളുകളെയും സമാധാനപരമായ ജീവിതത്തിലേക്ക് മടങ്ങാൻ ഈ ചർച്ചകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്വീറ്റിൽ റഷ്യ പറയുന്നു.
യുക്രെയ്ൻ ചർച്ച വൈകിപ്പിക്കുകയാണെന്ന് റഷ്യ നേരത്തെ ആരോപിച്ചിരുന്നു. ചർച്ചകൾ വൈകിപ്പിക്കാൻ കീവ് നടത്തുന്ന ഏതൊരു ശ്രമവും മോസ്കോ യുടെ ആവശ്യങ്ങളുടെ പട്ടിക വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പോളണ്ട്-ബെലാറൂസ് അതിര്‍ത്തി നഗരമാണ് ബ്രെസ്റ്റ്. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അമേരിക്കയാണ് യുക്രെയ്നെ സ മാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു.
യുദ്ധ സാഹചര്യത്തിന് അവർ അറുതി വരുത്തുമെന്നും ഡോൺബാസിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും യുക്രെയ്നിലെ എല്ലാ ആളുകളെയും സമാധാനപരമായ ജീവിതത്തിലേക്ക് മടങ്ങാൻ ഈ ചർച്ചകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്വീറ്റിൽ റഷ്യ പറയുന്നു.
യുക്രെയ്ൻ ചർച്ച വൈകിപ്പിക്കുകയാണെന്ന് റഷ്യ നേരത്തെ ആരോപിച്ചിരുന്നു. ചർച്ചകൾ വൈകിപ്പിക്കാൻ കീവ് നടത്തുന്ന ഏതൊരു ശ്രമവും മോസ്കോ യുടെ ആവശ്യങ്ങളുടെ പട്ടിക വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പോളണ്ട്-ബെലാറൂസ് അതിര്‍ത്തി നഗരമാണ് ബ്രെസ്റ്റ്. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അമേരിക്കയാണ് യുക്രെയ്നെ സ മാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു.