തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയം ലഭിക്കുന്നതിനായി കൈക്കൂലി നല്കേണ്ട അവസ്ഥില്ലെന്നു റവന്യു മന്ത്രി കെ. രാജൻ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഇത്തരമൊരു വിമർശനം ഉയർന്നുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.
ഇത്തരമൊരു വിമർശനം സിപിഎം സമ്മേളനത്തിൽ ഉണ്ടാവുമെന്നു വിശ്വസിക്കുന്നില്ല. പട്ടയത്തിന്
പണം വാങ്ങുന്നുവെന്ന് സിപിഎം നേതാക്കൾ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട കെട്ടിക്കിടക്കുന്ന അപേക്ഷകൾ ആറു മാസത്തിനകം പൂർത്തിയാക്കും. താൽക്കാലിക ജീവനക്കാരെവച്ച് അതിനുള്ള എല്ലാ സജീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
ഇത്തരമൊരു വിമർശനം സിപിഎം സമ്മേളനത്തിൽ ഉണ്ടാവുമെന്നു വിശ്വസിക്കുന്നില്ല. പട്ടയത്തിന്
പണം വാങ്ങുന്നുവെന്ന് സിപിഎം നേതാക്കൾ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട കെട്ടിക്കിടക്കുന്ന അപേക്ഷകൾ ആറു മാസത്തിനകം പൂർത്തിയാക്കും. താൽക്കാലിക ജീവനക്കാരെവച്ച് അതിനുള്ള എല്ലാ സജീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.