ന്യൂഡൽഹി: രാജ്യത്തെ സജീവ കോവിഡ് കേസുകളിൽ 50 ശതമാനവും കേരളം, മഹാരാഷ്ട്ര, മിസോറാം എന്നിവിടങ്ങളിലാണെന്ന് കേന്ദ്രം. ഒരു സംസ്ഥാനത്ത് മാത്രം പതിനായിരത്തിലധികം സജീവ കേസുകളും രണ്ട് സംസ്ഥാനങ്ങളിൽ 5,000-നും 10,000-നും ഇടയിൽ സജീവമായ കേസുകളുമുണ്ട്. ശേഷിക്കുന്ന സംസ്ഥാനങ്ങളിൽ 5,000-ത്തിൽ താഴെ സജീവ കേസുകളാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിലെ പ്രതിവാര ശരാശരി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.99% ആണ്. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 77,000 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 6,561 കേസുകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ സ്വീകരിക്കുന്നതുമൂലം മരണ നിരക്ക് കുറയുന്നുണ്ട്. മരണം തടയുന്നതിൽ ആദ്യ ഡോസ് 98.9 ശതമാനം ഫലപ്രാപ്തിയുണ്ട്. രണ്ട് ഡോസുകളും നൽകിയാൽ അത് 99.3 ശതമാനം ഫലപ്രദമാണെന്നും ഐസിഎംആർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
നൂറുകണക്കിന് ജീവൻ സംരക്ഷിക്കുന്നതിൽ വാക്സിനേഷൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടത്തിൽ നിന്ന് വാക്സിൻ രാജ്യത്തെ സംരക്ഷിച്ചുവെന്നു നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
ഇന്ത്യയിലെ പ്രതിവാര ശരാശരി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.99% ആണ്. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 77,000 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 6,561 കേസുകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ സ്വീകരിക്കുന്നതുമൂലം മരണ നിരക്ക് കുറയുന്നുണ്ട്. മരണം തടയുന്നതിൽ ആദ്യ ഡോസ് 98.9 ശതമാനം ഫലപ്രാപ്തിയുണ്ട്. രണ്ട് ഡോസുകളും നൽകിയാൽ അത് 99.3 ശതമാനം ഫലപ്രദമാണെന്നും ഐസിഎംആർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
നൂറുകണക്കിന് ജീവൻ സംരക്ഷിക്കുന്നതിൽ വാക്സിനേഷൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടത്തിൽ നിന്ന് വാക്സിൻ രാജ്യത്തെ സംരക്ഷിച്ചുവെന്നു നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.