സൗരാഷ്ട്ര: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരേ മധ്യപ്രദേശ് മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളിനിർത്തുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന മധ്യപ്രദേശ് 218/2 എന്ന നിലയിലാണ്. ഓപ്പണർ യാഷ് ദുബെയുടെ സെഞ്ചുറിയും (പുറത്താകാതെ 105) രജത് പാടിഡാറിന്റെ അർധ സെഞ്ചുറിയുമാണ് (പുറത്താകാതെ 75) മധ്യപ്രദേശിനെ മികച്ച നിലയിൽ എത്തിച്ചത്.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റണ്‍സ് കൂട്ടിച്ചേർത്തു. ഹിമാൻഷു മാൻട്രി (23), ശുഭം ശർമ (11) എന്നിവരാണ് പുറത്തായത്. കേരളത്തിനായി ജലജ് സക്സേനയും സിജോമോൻ ജോസഫും ഓരോ വിക്കറ്റുകൾ വീഴ്ത്തി.
ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് പോയിന്റിൽ തുല്യത പാലിക്കുകയാണ് ഇരുടീമുകളും. അതിനാൽ ഈ മത്സരത്തിലെ പ്രകടനമാകും നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ചവിട്ടുപടിയാകുക. മത്സരം സമനിലയിൽ ആയാൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടുന്ന ടീം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റണ്‍സ് കൂട്ടിച്ചേർത്തു. ഹിമാൻഷു മാൻട്രി (23), ശുഭം ശർമ (11) എന്നിവരാണ് പുറത്തായത്. കേരളത്തിനായി ജലജ് സക്സേനയും സിജോമോൻ ജോസഫും ഓരോ വിക്കറ്റുകൾ വീഴ്ത്തി.
ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് പോയിന്റിൽ തുല്യത പാലിക്കുകയാണ് ഇരുടീമുകളും. അതിനാൽ ഈ മത്സരത്തിലെ പ്രകടനമാകും നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ചവിട്ടുപടിയാകുക. മത്സരം സമനിലയിൽ ആയാൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടുന്ന ടീം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും.