ന്യൂഡൽഹി: യുക്രെയ്നിൽ നിന്നും വളർത്തുമൃഗങ്ങളുമായി ഡൽഹിയിലെത്തിയ മലയാളികൾ വീണ്ടും പ്രതിസന്ധിയിൽ. വിദ്യാർഥികൾ വളർത്തുമൃഗങ്ങളുമായി സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് പോകണമെന്ന് കേരള ഹൗസ് അറിയിച്ചു.
വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറ്റാൻ സാധിക്കില്ലെന്ന് വിമാന കമ്പനിയായ എയർഏഷ്യ അറിയിച്ചു. പോളിസി വിഷയമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ ഏർപ്പാടാക്കിയത് എയർഏഷ്യയെയാണ്.
വളർത്തുമൃഗങ്ങളെ നാട്ടിലെത്തിക്കുന്നതിന് ക്രമീകരണം നടത്താൻ സാധിക്കുമോയെന്ന് ശ്രമിക്കണമെന്നും അതിന് സമയമെടുക്കുമെന്നും കേരളഹൗസ് വ്യക്തമാക്കി.
ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആര്യയും ചെങ്ങന്നൂർ സ്വദേശിനിയായ വിദ്യാർഥിനി അഞ്ജുവും യുക്രെയ്നിൽ നിന്നും വളർത്തുമൃഗങ്ങളുമായാണ് ഡൽഹിയിലെത്തിയത്. ആര്യ നായയെയും അഞ്ജു പൂച്ചയെയുമായാണ് എത്തിയത്.
നിരവധി പ്രതിസന്ധികൾ താണ്ടിയാണ് വളർത്തുമൃഗങ്ങളെ ഇവിടം വരെ കൊണ്ടുവന്നതെന്നും എന്തു സംഭവിച്ചാലും മൃഗങ്ങളുമായി മാത്രമേ നാട്ടിലേക്ക് എത്തുകയുള്ളുവെന്നും വിദ്യാർഥിനികൾ പറഞ്ഞു. അതേസമയം, ഏറെ നടക്കുകയും മറ്റും ചെയ്യേണ്ടി വന്നതിനാൽ നായ സേറ ക്ഷീണിതയാണെന്നും അതിനാൽ ആശുപത്രിയിൽ കൊണ്ടുപോകുമെന്നും ആര്യ മാധ്യമങ്ങളോടു പറഞ്ഞു.
വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറ്റാൻ സാധിക്കില്ലെന്ന് വിമാന കമ്പനിയായ എയർഏഷ്യ അറിയിച്ചു. പോളിസി വിഷയമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ ഏർപ്പാടാക്കിയത് എയർഏഷ്യയെയാണ്.
വളർത്തുമൃഗങ്ങളെ നാട്ടിലെത്തിക്കുന്നതിന് ക്രമീകരണം നടത്താൻ സാധിക്കുമോയെന്ന് ശ്രമിക്കണമെന്നും അതിന് സമയമെടുക്കുമെന്നും കേരളഹൗസ് വ്യക്തമാക്കി.
ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആര്യയും ചെങ്ങന്നൂർ സ്വദേശിനിയായ വിദ്യാർഥിനി അഞ്ജുവും യുക്രെയ്നിൽ നിന്നും വളർത്തുമൃഗങ്ങളുമായാണ് ഡൽഹിയിലെത്തിയത്. ആര്യ നായയെയും അഞ്ജു പൂച്ചയെയുമായാണ് എത്തിയത്.
നിരവധി പ്രതിസന്ധികൾ താണ്ടിയാണ് വളർത്തുമൃഗങ്ങളെ ഇവിടം വരെ കൊണ്ടുവന്നതെന്നും എന്തു സംഭവിച്ചാലും മൃഗങ്ങളുമായി മാത്രമേ നാട്ടിലേക്ക് എത്തുകയുള്ളുവെന്നും വിദ്യാർഥിനികൾ പറഞ്ഞു. അതേസമയം, ഏറെ നടക്കുകയും മറ്റും ചെയ്യേണ്ടി വന്നതിനാൽ നായ സേറ ക്ഷീണിതയാണെന്നും അതിനാൽ ആശുപത്രിയിൽ കൊണ്ടുപോകുമെന്നും ആര്യ മാധ്യമങ്ങളോടു പറഞ്ഞു.