കൊച്ചി: അതിമാരക രാസലഹരി മരുന്നായ "പാരഡൈസ്-650' മായി എന്‍ജിനിയറിംഗ് വിദ്യാര്‍ഥി പിടിയിലായ സംഭവത്തില്‍ ഇയാള്‍ മരുന്നു വാങ്ങിയതു ചെന്നൈയില്‍നിന്നു കൊറിയര്‍ വഴി. കോഴിക്കോട് സ്വദേശിയായ സുഹൃത്താണ് ഇതിനു സഹായം ചെയ്തു കൊടുത്തത്.
സംഭവവുമായി ബന്ധപ്പെട്ടു കളമശേരി കുസാറ്റ് എന്‍ജിനിയറിംഗ് കോളജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ തിരുവനന്തപുരം വര്‍ക്കല കോട്ടവച്ചവിള ജഗത് റാം ജോയിയെ (22) യാണ് എക്സൈസ് പിടികൂടിയത്.
അത്യന്തം വിനാശകാരിയ പാരഡൈസ് -650ന്റെ 20 എല്‍എസ്ഡി സ്റ്റാമ്പുകളാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. ഒരു എല്‍എസ്ഡി സ്റ്റാമ്പിനു വിപണിയില്‍ 4,000 മുതല്‍ 7,000 രൂപ വരെ വില വരുമെന്നു ചോദ്യം ചെയ്യലില്‍ ഇയാൾ പറഞ്ഞത്. ആഡംബര ജീവിതത്തിനു പണം കണ്ടെത്താനാണ് ഇയാൾ പ്രധാനമായും ലഹരി കച്ചവടത്തിന് ഇറങ്ങിയത്. ഇയാളും ലഹരിക്ക് അടിമയാണ്. സ്വന്തം ഉപയോഗത്തിനും കൂടിയാണ് ഈ ലഹരി കടത്ത്.
പാരഡൈസ് -650 അത്യന്തം വിനാശകാരി
നിശാപാര്‍ട്ടികള്‍ക്കു ലഹരി കിട്ടാൻ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് പാരഡൈസ് -650. ഏറ്റവും വീര്യമുള്ള ത്രീ ഡോട്ടഡ് സ്റ്റാമ്പാണിത്. സ്റ്റാമ്പിന്റ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് ഇതിന്റെ വീര്യത്തെ സൂചിപ്പിക്കുന്നത്. 650 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണിത്.
നേരിട്ട് നാക്കില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഇവ ഒരെണ്ണം 48 മണിക്കൂര്‍ വരെ ഉന്മാദ അവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇനത്തില്‍പ്പെട്ടതാണ്. നാക്കിലും ചുണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്പം കൂടിയാല്‍ത്തന്നെ ഉപയോഗിക്കുന്നയാൾ മരണപ്പെട്ടേക്കാം. ഈ മയക്കുമരുന്നിന്റെ ഉപയോഗം ജീവൻ വച്ചുള്ള കളിയാണെന്നു ചുരുക്കം. പക്ഷേ, ലഹരി തലയ്ക്കു പിടിച്ച പലരും ജീവൻ പണയം വച്ചും ഇതിന്റെയൊക്കെ പിന്നാലെ നടക്കുകയാണ്.
ന്യൂജന്‍ തലമുറയ്ക്ക് ഇപ്പോള്‍ പ്രിയം എല്‍എസ്ഡി മുതല്‍ മുകളിലേക്കുള്ള സിന്തറ്റിക് ഡ്രഗ് ആണെന്നും കഞ്ചാവ് പോലുള്ള കണ്ട്രി ഡ്രഗുകള്‍ക്ക് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഡിമാൻഡ് കുറവാണെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. 0.1 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്. 100 കിലോ കഞ്ചാവ് പിടിച്ചെടുക്കുന്നതുപോലെയുള്ള അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇത് ഉള്ളത്.
ലഹരി കൈമാറ്റത്തിന് ടെലിഗ്രാമും
അതീവ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിനായി ടെലിഗ്രാം മെസഞ്ചര്‍ ആപ്പ് ആണ് ഇയാള്‍ അടക്കമുള്ളവര്‍ ലഹരി കൈമാറ്റത്തിന് ഉപയോഗിച്ചു വരുന്നത്. ഇത്തരം രഹസ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഡീലുകള്‍ സംബന്ധിച്ചുള്ള അന്വേഷണം പലപ്പോഴും ഫലം കാണാറില്ല.
ഇയാൾ കസ്റ്റഡിയിൽ ആയതിനു ശേഷം നിരവധി യുവതി -യുവാക്കളാണ് മയക്കുമരുന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇയാളുടെ ഫോണിലേക്കു വിളിച്ചു കൊണ്ടിരുന്നത്. ഇയാളില്‍നിന്നു മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതി-യുവാക്കളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവർക്ക് എറണാകുളം കച്ചേരിപ്പടിയിലുള്ള കൗണ്‍സലിംഗ് സെന്ററില്‍ കൗണ്‍സിലിംഗ് നൽകാൻ ശ്രമിക്കുമെന്നും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
ദക്ഷിണ മേഖല കമ്മീഷണര്‍ സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. രാജേഷിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ വൈശാഖ് വി. പിള്ള, അസി. ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ കെ.എന്‍. സുരേഷ് കുമാര്‍, എം. അസീസ്, എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ എം എസ്. ഹനീഫ, കൊച്ചി സിറ്റി മെട്രോ ഷാഡോയിലെ എന്‍.ഡി. ടോമി, എന്‍.ജി. അജിത്ത്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ടു കളമശേരി കുസാറ്റ് എന്‍ജിനിയറിംഗ് കോളജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ തിരുവനന്തപുരം വര്‍ക്കല കോട്ടവച്ചവിള ജഗത് റാം ജോയിയെ (22) യാണ് എക്സൈസ് പിടികൂടിയത്.
അത്യന്തം വിനാശകാരിയ പാരഡൈസ് -650ന്റെ 20 എല്‍എസ്ഡി സ്റ്റാമ്പുകളാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. ഒരു എല്‍എസ്ഡി സ്റ്റാമ്പിനു വിപണിയില്‍ 4,000 മുതല്‍ 7,000 രൂപ വരെ വില വരുമെന്നു ചോദ്യം ചെയ്യലില്‍ ഇയാൾ പറഞ്ഞത്. ആഡംബര ജീവിതത്തിനു പണം കണ്ടെത്താനാണ് ഇയാൾ പ്രധാനമായും ലഹരി കച്ചവടത്തിന് ഇറങ്ങിയത്. ഇയാളും ലഹരിക്ക് അടിമയാണ്. സ്വന്തം ഉപയോഗത്തിനും കൂടിയാണ് ഈ ലഹരി കടത്ത്.
പാരഡൈസ് -650 അത്യന്തം വിനാശകാരി
നിശാപാര്‍ട്ടികള്‍ക്കു ലഹരി കിട്ടാൻ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് പാരഡൈസ് -650. ഏറ്റവും വീര്യമുള്ള ത്രീ ഡോട്ടഡ് സ്റ്റാമ്പാണിത്. സ്റ്റാമ്പിന്റ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് ഇതിന്റെ വീര്യത്തെ സൂചിപ്പിക്കുന്നത്. 650 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണിത്.
നേരിട്ട് നാക്കില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഇവ ഒരെണ്ണം 48 മണിക്കൂര്‍ വരെ ഉന്മാദ അവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇനത്തില്‍പ്പെട്ടതാണ്. നാക്കിലും ചുണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്പം കൂടിയാല്‍ത്തന്നെ ഉപയോഗിക്കുന്നയാൾ മരണപ്പെട്ടേക്കാം. ഈ മയക്കുമരുന്നിന്റെ ഉപയോഗം ജീവൻ വച്ചുള്ള കളിയാണെന്നു ചുരുക്കം. പക്ഷേ, ലഹരി തലയ്ക്കു പിടിച്ച പലരും ജീവൻ പണയം വച്ചും ഇതിന്റെയൊക്കെ പിന്നാലെ നടക്കുകയാണ്.
ന്യൂജന്‍ തലമുറയ്ക്ക് ഇപ്പോള്‍ പ്രിയം എല്‍എസ്ഡി മുതല്‍ മുകളിലേക്കുള്ള സിന്തറ്റിക് ഡ്രഗ് ആണെന്നും കഞ്ചാവ് പോലുള്ള കണ്ട്രി ഡ്രഗുകള്‍ക്ക് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഡിമാൻഡ് കുറവാണെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. 0.1 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്. 100 കിലോ കഞ്ചാവ് പിടിച്ചെടുക്കുന്നതുപോലെയുള്ള അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇത് ഉള്ളത്.
ലഹരി കൈമാറ്റത്തിന് ടെലിഗ്രാമും
അതീവ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിനായി ടെലിഗ്രാം മെസഞ്ചര്‍ ആപ്പ് ആണ് ഇയാള്‍ അടക്കമുള്ളവര്‍ ലഹരി കൈമാറ്റത്തിന് ഉപയോഗിച്ചു വരുന്നത്. ഇത്തരം രഹസ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഡീലുകള്‍ സംബന്ധിച്ചുള്ള അന്വേഷണം പലപ്പോഴും ഫലം കാണാറില്ല.
ഇയാൾ കസ്റ്റഡിയിൽ ആയതിനു ശേഷം നിരവധി യുവതി -യുവാക്കളാണ് മയക്കുമരുന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇയാളുടെ ഫോണിലേക്കു വിളിച്ചു കൊണ്ടിരുന്നത്. ഇയാളില്‍നിന്നു മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതി-യുവാക്കളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവർക്ക് എറണാകുളം കച്ചേരിപ്പടിയിലുള്ള കൗണ്‍സലിംഗ് സെന്ററില്‍ കൗണ്‍സിലിംഗ് നൽകാൻ ശ്രമിക്കുമെന്നും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
ദക്ഷിണ മേഖല കമ്മീഷണര്‍ സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. രാജേഷിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ വൈശാഖ് വി. പിള്ള, അസി. ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ കെ.എന്‍. സുരേഷ് കുമാര്‍, എം. അസീസ്, എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ എം എസ്. ഹനീഫ, കൊച്ചി സിറ്റി മെട്രോ ഷാഡോയിലെ എന്‍.ഡി. ടോമി, എന്‍.ജി. അജിത്ത്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.