മൂന്നാര്‍: രണ്ടു കാട്ടാനകൾ ഏറ്റുമുട്ടി. ഇതിൽ പരിക്കേറ്റ കൊന്പൻ ഇപ്പോൾ നാട്ടുകാരെ വിരട്ടുന്നു. കഴിഞ്ഞയാഴ്ച നല്ലതണ്ണി എസ്റ്റേറ്റിനു സമീപമുള്ള കുറുമല ഡിവിഷനിലാണ് കൊന്പൻമാൻ കൊമ്പുകോര്‍ത്തത്. പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ രണ്ടു കൊമ്പന്മാര്ക്കും കാര്യമായി പരിക്കേറ്റിരുന്നു. ഇതിലൊരെണ്ണം ഇപ്പോൾ നാട്ടുകാർക്കു കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്.
കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍നിന്ന് ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ജനവാസമേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാന ഭീഷണി ഉയര്‍ത്തുന്നു. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ ജനവാസ മേഖലയിലുള്ള വീടുകള്‍ക്കു സമീപമാണ് പരിക്കുകളുമായി കാട്ടാന കഴിഞ്ഞദിവസം രാവിലെയെത്തിയത്.
കണ്ണില്‍നിന്നു വെള്ളം ഒഴുകിയിറങ്ങിയ പോലെയുള്ള പാടുകളും കാണാം. പോരാട്ടത്തിനു ശേഷം എസ്റ്റേറ്റില്‍ ആനകള്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. വീടിനു സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ കാട്ടാന തകര്‍ക്കുകയും തേയിലച്ചെടികള്‍ പിഴുതെറിയുകയും ചെയ്തിരുന്നു.
ഇതിനിടെ, കാട്ടാനയുടെ തൊട്ടുമുമ്പില്‍ കുടുങ്ങിയ യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവവും ഉണ്ടായി. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയും ഇന്‍സ്റ്റന്റ് ടീ ഫാക്ടറി ജീവനക്കാരനുമായ സന്തോഷ് ആന്റണിയാണ് ആനയുടെ മുന്നില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു സംഭവം.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. വീട്ടിലേക്കു പ്രവേശിക്കുന്ന പാതയുടെ ഒരു വശത്തുണ്ടായിരുന്ന ഷെഡിനു സമീപം നിന്നിരുന്ന ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. പെട്ടെന്നു ബൈക്ക് വെട്ടിച്ചുമാറ്റി പോയെങ്കിലും കുറച്ചുദൂരം ആന സന്തോഷിനെ പിന്തുടര്ന്നു.
കഴിഞ്ഞയാഴ്ച നല്ലതണ്ണിക്കു സമീപമുള്ള കുറുമല ഡിവിഷനില്‍ പരസ്പരം കൊമ്പുകോര്‍ത്തു പരിക്കേറ്റ ആനകളില്‍ ഒന്നാണ് ഇതെന്നു കരുതുന്നു. ദേഹത്തു മുഴുവന്‍ മണ്ണ് വാരിയിട്ട നിലയിലായിരുന്നു.
ഇന്‍സ്റ്റന്റ് ടീ ഡിവിഷന് ഫാക്ടറിയിലെ ജോലികള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ളതു കാരണം രാത്രി ഡ്യൂട്ടിക്കായി വീട്ടിലേക്കും ഫാക്ടറിയിലേക്കും ജീവനക്കാര്‍ യാത്രചെയ്യുന്നത് പതിവാണ്. ഈ മേഖലയില്‍ ആവശ്യമായ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ കാട്ടാന മറഞ്ഞുനിന്നാല്‍ അടുത്തെത്തിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ.
കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍നിന്ന് ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ജനവാസമേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാന ഭീഷണി ഉയര്‍ത്തുന്നു. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ ജനവാസ മേഖലയിലുള്ള വീടുകള്‍ക്കു സമീപമാണ് പരിക്കുകളുമായി കാട്ടാന കഴിഞ്ഞദിവസം രാവിലെയെത്തിയത്.
കണ്ണില്‍നിന്നു വെള്ളം ഒഴുകിയിറങ്ങിയ പോലെയുള്ള പാടുകളും കാണാം. പോരാട്ടത്തിനു ശേഷം എസ്റ്റേറ്റില്‍ ആനകള്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. വീടിനു സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ കാട്ടാന തകര്‍ക്കുകയും തേയിലച്ചെടികള്‍ പിഴുതെറിയുകയും ചെയ്തിരുന്നു.
ഇതിനിടെ, കാട്ടാനയുടെ തൊട്ടുമുമ്പില്‍ കുടുങ്ങിയ യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവവും ഉണ്ടായി. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയും ഇന്‍സ്റ്റന്റ് ടീ ഫാക്ടറി ജീവനക്കാരനുമായ സന്തോഷ് ആന്റണിയാണ് ആനയുടെ മുന്നില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു സംഭവം.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. വീട്ടിലേക്കു പ്രവേശിക്കുന്ന പാതയുടെ ഒരു വശത്തുണ്ടായിരുന്ന ഷെഡിനു സമീപം നിന്നിരുന്ന ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. പെട്ടെന്നു ബൈക്ക് വെട്ടിച്ചുമാറ്റി പോയെങ്കിലും കുറച്ചുദൂരം ആന സന്തോഷിനെ പിന്തുടര്ന്നു.
കഴിഞ്ഞയാഴ്ച നല്ലതണ്ണിക്കു സമീപമുള്ള കുറുമല ഡിവിഷനില്‍ പരസ്പരം കൊമ്പുകോര്‍ത്തു പരിക്കേറ്റ ആനകളില്‍ ഒന്നാണ് ഇതെന്നു കരുതുന്നു. ദേഹത്തു മുഴുവന്‍ മണ്ണ് വാരിയിട്ട നിലയിലായിരുന്നു.
ഇന്‍സ്റ്റന്റ് ടീ ഡിവിഷന് ഫാക്ടറിയിലെ ജോലികള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ളതു കാരണം രാത്രി ഡ്യൂട്ടിക്കായി വീട്ടിലേക്കും ഫാക്ടറിയിലേക്കും ജീവനക്കാര്‍ യാത്രചെയ്യുന്നത് പതിവാണ്. ഈ മേഖലയില്‍ ആവശ്യമായ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ കാട്ടാന മറഞ്ഞുനിന്നാല്‍ അടുത്തെത്തിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ.