കാർകീവ്: യുക്രെയ്നിൽ യുദ്ധം കൊടുന്പിരി കൊണ്ടിരിക്കെ കാർകീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ ആവശ്യത്തിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യൻ വിദ്യാർഥികൾ. പുറത്ത് ശക്തമായ ഷെല്ലാക്രമണമാണ് നടക്കുന്നത്. നഗരത്തിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എംബസി പറയുന്നതുപോലെ സുരക്ഷിത സ്ഥലത്തേക്ക് തങ്ങൾ എങ്ങനെ നടന്നു പോകുമെന്ന് വിദ്യാർഥികൾ ചോദിക്കുന്നു.
നിലവിൽ ആയിരത്തോളം വിദ്യാർഥികൾ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാരെ ട്രെയിനുകളിൽ കയറ്റുന്നില്ല. വളരെ മോശമായാണ് ഇന്ത്യക്കാരോട് ഇവിടെ പെരുമാറുന്നത്. എംബസി പറഞ്ഞ സ്ഥലത്തേക്ക് കാൽനടയായി പോകണമെങ്കിൽ രണ്ടു മണിക്കൂർ കാൽനടയായി യാത്ര ചെയ്യണം. ഷെല്ലാക്രമണമുള്ളപ്പോൾ ഞങ്ങൾ എങ്ങനെയാണ് യാത്ര ചെയ്യുകയെന്നും വിദ്യാർഥികൾ ചോദിക്കുന്നു.
അതേസമയം, റഷ്യൻ ആക്രമണം ശക്തമായതിനാൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കാർവീവ് വിടണമെന്ന് പൗരന്മാരോട് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയത്. വൈകുന്നേരം ആറിന് മുൻപ് കാർകീവ് വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. പെസോചിൻ, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിർദേശിച്ചിരിക്കുന്നത്.
നിലവിൽ ആയിരത്തോളം വിദ്യാർഥികൾ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാരെ ട്രെയിനുകളിൽ കയറ്റുന്നില്ല. വളരെ മോശമായാണ് ഇന്ത്യക്കാരോട് ഇവിടെ പെരുമാറുന്നത്. എംബസി പറഞ്ഞ സ്ഥലത്തേക്ക് കാൽനടയായി പോകണമെങ്കിൽ രണ്ടു മണിക്കൂർ കാൽനടയായി യാത്ര ചെയ്യണം. ഷെല്ലാക്രമണമുള്ളപ്പോൾ ഞങ്ങൾ എങ്ങനെയാണ് യാത്ര ചെയ്യുകയെന്നും വിദ്യാർഥികൾ ചോദിക്കുന്നു.
അതേസമയം, റഷ്യൻ ആക്രമണം ശക്തമായതിനാൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കാർവീവ് വിടണമെന്ന് പൗരന്മാരോട് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയത്. വൈകുന്നേരം ആറിന് മുൻപ് കാർകീവ് വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. പെസോചിൻ, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിർദേശിച്ചിരിക്കുന്നത്.