കൊച്ചി: ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ മീഡിയ വൺ സുപ്രീംകോടതിയെ സമീപിച്ചു. ചാനൽ വിലക്കിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് മീഡിയ വൺ സുപ്രീംകോടതിയെ സമീപിച്ചത്.
സംപ്രേഷണം തടഞ്ഞതു ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാനൽ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇന്ന് തള്ളിയത്. അതേസമയം മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും.
ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് വിധി പറഞ്ഞത്.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലക്ക് തുടരാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയത് ശരിയായ നടപടിയാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
മീഡിയ വൺ ചാനൽ ഗ്രൂപ്പിനു ചില സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചില പരാർമശങ്ങളും വിധിയിൽ ഉള്ളതായിട്ടാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതുപോലെ തന്നെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന നിലയിൽ കേന്ദ്രസർക്കാർ കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കാര്യങ്ങൾ ഹർജിക്കാർക്കു കൈമാറുന്നതിനെയും കേന്ദ്രസർക്കാർ എതിർത്തിരുന്നു.
സംപ്രേഷണം തടഞ്ഞതു ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാനൽ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇന്ന് തള്ളിയത്. അതേസമയം മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും.
ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് വിധി പറഞ്ഞത്.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലക്ക് തുടരാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയത് ശരിയായ നടപടിയാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
മീഡിയ വൺ ചാനൽ ഗ്രൂപ്പിനു ചില സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചില പരാർമശങ്ങളും വിധിയിൽ ഉള്ളതായിട്ടാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതുപോലെ തന്നെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന നിലയിൽ കേന്ദ്രസർക്കാർ കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കാര്യങ്ങൾ ഹർജിക്കാർക്കു കൈമാറുന്നതിനെയും കേന്ദ്രസർക്കാർ എതിർത്തിരുന്നു.