മോസ്കോ: റഷ്യ- യുക്രെയ്ൻ ചർച്ചകളുടെ രണ്ടാം റൗണ്ട് നടക്കാനിരിക്കെ ഭീഷണി സ്വരത്തിൽ വീണ്ടും പുടിൻ ഭരണകൂടം. മൂന്നാംലോക യുദ്ധം ആണവ യുദ്ധമാകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാംലോക മഹായുദ്ധം ആണവവും വിനാശകരവുമാകാൻ സാധ്യതയുണ്ട്. യുക്രെയ്നിനെതിരേ നിലവിൽ നടക്കുന്നത് പ്രത്യേക സൈനിക ഓപ്പറേഷനാണ്, കീവ് ആണവായുധങ്ങൾ നേടിയാൽ "യഥാർഥ അപകടം' നേരിടേണ്ടിവരുമെന്ന് ലാവ്റോവ് പറഞ്ഞു.
യുക്രെയ്ൻ ആണവായുധ ശേഖരം സുരക്ഷിതമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നിരായുധീകരണ സമ്മേളനത്തിൽ ലാവ്റോവ് പറഞ്ഞിരുന്നു.
മൂന്നാംലോക മഹായുദ്ധം ആണവവും വിനാശകരവുമാകാൻ സാധ്യതയുണ്ട്. യുക്രെയ്നിനെതിരേ നിലവിൽ നടക്കുന്നത് പ്രത്യേക സൈനിക ഓപ്പറേഷനാണ്, കീവ് ആണവായുധങ്ങൾ നേടിയാൽ "യഥാർഥ അപകടം' നേരിടേണ്ടിവരുമെന്ന് ലാവ്റോവ് പറഞ്ഞു.
യുക്രെയ്ൻ ആണവായുധ ശേഖരം സുരക്ഷിതമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നിരായുധീകരണ സമ്മേളനത്തിൽ ലാവ്റോവ് പറഞ്ഞിരുന്നു.