തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്കു കടന്നു.
ആദ്യം നിയോഗിച്ച സംഘമല്ല, രണ്ടാമത് നിയോഗിച്ച ടീമാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതെന്നു പ്രതികളുടെ മൊഴിയിൽ പറയുന്നു. ആദ്യം നിയോഗിച്ച സംഘത്തിന്റെ കാര്യ പ്രാപ്തിയിൽ സംശയം തോന്നിയതിനെത്തുടർന്നാണ് മൾട്ടി പ്രജി ഉൾപ്പെടെയുള്ള ടീമിനെ ഓപ്പറേഷനായി നിയോഗിച്ചതെന്നും പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറയുന്നു.
അക്രമിസംഘത്തിലെ നാലു പേർ ഹരിദാസന്റെ വീടിന്റെ അങ്കണത്തിലും രണ്ടു പേർ വീടിനു പുറത്തും പതിയിരുന്നുമാണ് ഹരിദാസനെ വകവരുത്തിയത്. നിരീക്ഷണത്തിനായി രണ്ടു കേന്ദ്രങ്ങളിലായി ആളുകൾ നിലയുറപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആറംഗ കൊലയാളി സംഘത്തിലെ നാലുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇനി രണ്ടുപേർ കൂടിയാണ് ഈ സംഘത്തിൽ പിടിയിലാകാനുള്ളത്. സംസ്ഥാനം വിട്ട ഇവരെ കണ്ടെത്താൻ കർണാടകയിലും തമിഴ്നാട്ടിലും പോലീസ് തെരച്ചിൽ നടത്തി വരികയാണ്.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊലയാളി സംഘം സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് അന്വേഷണ സംഘം. ഗൂഢാലോചന കേസിൽ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. നിലവിൽ ഏഴ് പേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. തലശേരി മേഖലയിലെ രഹസ്യ കേന്ദ്രങ്ങളിലാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്.
ഏഴുപേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം പതിനൊന്നായി. ന്യൂ മാഹി പെരുമുണ്ടേരി മീത്തലെ മഠത്തിൽ പ്രജിത്ത് എന്ന മൾട്ടി പ്രജി (35), പുന്നോൽ എസ്കെ മുക്കിലെ പൊച്ചറ ദിനേശൻ (49), പുന്നോൽ കടമ്പേരി ഹൗസിൽ പ്രഷീജ് എന്ന പ്രജൂട്ടി (41) പുന്നോൽ കിഴക്കയിൽ സി.കെ അർജുൻ (23), ടെബിൾ ഗേറ്റ് സോപാനത്തിൽ കെ. അഭിമന്യു (22), പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി.കെ അശ്വന്ത് (23), പുന്നോൽ ചാലിക്കണ്ടി വീട്ടിൽ ദീപക് സദാനന്ദൻ (28) എന്നിവരയൊണ് ന്യൂമാഹി സി ഐ ലതീഷും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇതിൽ മൾട്ടി പ്രജിയുടെ അറസ്റ്റ് ഇന്നലെ അർദ്ധ രാത്രിയിലാണ് രേഖപ്പെടുത്തിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉൾപ്പെടെ നാലു പേർ നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡിലായിരുന്ന ഇവരെ നാലുപേരെയും ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. മാർച്ച് നാല് വരെയാണ് ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത് .
ആദ്യം നിയോഗിച്ച സംഘമല്ല, രണ്ടാമത് നിയോഗിച്ച ടീമാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതെന്നു പ്രതികളുടെ മൊഴിയിൽ പറയുന്നു. ആദ്യം നിയോഗിച്ച സംഘത്തിന്റെ കാര്യ പ്രാപ്തിയിൽ സംശയം തോന്നിയതിനെത്തുടർന്നാണ് മൾട്ടി പ്രജി ഉൾപ്പെടെയുള്ള ടീമിനെ ഓപ്പറേഷനായി നിയോഗിച്ചതെന്നും പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറയുന്നു.
അക്രമിസംഘത്തിലെ നാലു പേർ ഹരിദാസന്റെ വീടിന്റെ അങ്കണത്തിലും രണ്ടു പേർ വീടിനു പുറത്തും പതിയിരുന്നുമാണ് ഹരിദാസനെ വകവരുത്തിയത്. നിരീക്ഷണത്തിനായി രണ്ടു കേന്ദ്രങ്ങളിലായി ആളുകൾ നിലയുറപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആറംഗ കൊലയാളി സംഘത്തിലെ നാലുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇനി രണ്ടുപേർ കൂടിയാണ് ഈ സംഘത്തിൽ പിടിയിലാകാനുള്ളത്. സംസ്ഥാനം വിട്ട ഇവരെ കണ്ടെത്താൻ കർണാടകയിലും തമിഴ്നാട്ടിലും പോലീസ് തെരച്ചിൽ നടത്തി വരികയാണ്.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊലയാളി സംഘം സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് അന്വേഷണ സംഘം. ഗൂഢാലോചന കേസിൽ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. നിലവിൽ ഏഴ് പേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. തലശേരി മേഖലയിലെ രഹസ്യ കേന്ദ്രങ്ങളിലാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്.
ഏഴുപേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം പതിനൊന്നായി. ന്യൂ മാഹി പെരുമുണ്ടേരി മീത്തലെ മഠത്തിൽ പ്രജിത്ത് എന്ന മൾട്ടി പ്രജി (35), പുന്നോൽ എസ്കെ മുക്കിലെ പൊച്ചറ ദിനേശൻ (49), പുന്നോൽ കടമ്പേരി ഹൗസിൽ പ്രഷീജ് എന്ന പ്രജൂട്ടി (41) പുന്നോൽ കിഴക്കയിൽ സി.കെ അർജുൻ (23), ടെബിൾ ഗേറ്റ് സോപാനത്തിൽ കെ. അഭിമന്യു (22), പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി.കെ അശ്വന്ത് (23), പുന്നോൽ ചാലിക്കണ്ടി വീട്ടിൽ ദീപക് സദാനന്ദൻ (28) എന്നിവരയൊണ് ന്യൂമാഹി സി ഐ ലതീഷും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇതിൽ മൾട്ടി പ്രജിയുടെ അറസ്റ്റ് ഇന്നലെ അർദ്ധ രാത്രിയിലാണ് രേഖപ്പെടുത്തിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉൾപ്പെടെ നാലു പേർ നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡിലായിരുന്ന ഇവരെ നാലുപേരെയും ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. മാർച്ച് നാല് വരെയാണ് ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത് .