+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരൂഹതയിൽ! രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് രണ്ടു മലയാളി വ്ലോഗർ പെൺകുട്ടികൾ

ദുബായ്/കൊച്ചി: കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് വ്ലോഗർമാർ എന്ന നിലയിൽ ശ്രദ്ധേയരായ രണ്ടു മലയാളി പെൺകുട്ടികൾ. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ ദുബായിലെ കരാമയിലെ താമസ സ്ഥലത്തും കണ്ണൂർ സ്വദേശിനിയാ
ദുരൂഹതയിൽ! രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് രണ്ടു മലയാളി വ്ലോഗർ പെൺകുട്ടികൾ
ദുബായ്/കൊച്ചി: കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് വ്ലോഗർമാർ എന്ന നിലയിൽ ശ്രദ്ധേയരായ രണ്ടു മലയാളി പെൺകുട്ടികൾ. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ ദുബായിലെ കരാമയിലെ താമസ സ്ഥലത്തും കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ എറണാകുളം പോണേക്കരയിലുള്ള ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

രണ്ടു മരണങ്ങളിലും ദുരൂഹത നിഴലിക്കുകയാണ്. ഇന്നലെ പുലർച്ചെ ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി വ്ലോഗർ റിഫ മെഹ്നാസി(21) മൃതദേഹം ഇന്നു വൈകിട്ടോടെ നാട്ടിലേക്കു കൊണ്ടുവരും. കോഴിക്കോട് ബാലുശേരി കാക്കൂർ സ്വദേശിനിയാണ് റിഫ മെഹ്നാസ്.

യു ട്യൂബ് വ്ലോഗറും മോഡലുമായ കണ്ണൂർ സ്വദേശിനി നേഹ (27)യെ ആണ് കൊച്ചിയിൽ കഴിഞ്ഞ ഫെബ്രുവരി 28ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.

കഴിഞ്ഞ മാസം ദുബായിലെത്തിയ റിഫ ഭർത്താവ് കാസർഗോഡ് സ്വദേശി മെഹ്നാസിനൊപ്പമാണ് താമസിച്ചിരുന്നത്. യാത്ര, ഫാഷൻ, ഭക്ഷണം തുടങ്ങിയ വിഷയങ്ങളിൽ വിഡിയോ ചെയ്തിരുന്ന റിഫയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിനു ഫോളോവേഴ്സ് ഉണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രി വരെ സമൂഹമാധ്യമങ്ങളിൽ ഇവർ സജീവമായിരുന്നു. റാഷിദ് - ഷെറീന ദന്പതികളുടെ മകളായ റിഫയുടെ അപ്രതീക്ഷിത വേർപാട് സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ഞെട്ടിച്ചിരിക്കുകയാണ്. മരണം കാരണം ഇതുവരെ ദുബായ് പോലീസ് പുറത്തുവിട്ടിട്ടില്ല.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഒപ്പം താമസിച്ച യുവാവ് വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇയാൾ നാട്ടിൽ പോയ ശേഷം വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയെന്നാണ് സൂചന.

ഇതിനിടെ, മരണ വിവരം അറിഞ്ഞെത്തിയ പോലീസ് ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നു കണ്ടെടുത്തതായി പറയുന്നു. ഇവിടെ ലഹരി മരുന്നു വാങ്ങാൻ അസമയത്തും പലരും എത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

ഇതിനിടെ, സംഭവസ്ഥലത്ത് കാറിൽ എത്തിയ മൂന്നു യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതിൽ ഒരാളുടെ പക്കൽനിന്നു 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മറ്റു രണ്ടു പേർക്ക് ഇതിൽ പങ്കില്ലെന്നു കണ്ടു അവരെ വിട്ടയച്ചതായി പറയുന്നു.

നേഹയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
More in Latest News :