+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിസ്മയ കേസ്: കിരണ്‍ കുമാറിന് ജാമ്യം

ന്യൂഡല്‍ഹി: വിസ്മയ കേസിൽ പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ തുടരേണ്ട കാര്യമില്ലെന്ന വാദം അ
വിസ്മയ കേസ്: കിരണ്‍ കുമാറിന് ജാമ്യം
ന്യൂഡല്‍ഹി: വിസ്മയ കേസിൽ പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് എസ്.കെ. കൗൾ, ജസ്റ്റീസ് എം.എം സുന്ദരേഷ് എന്നിവരുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ഇനി വിസ്മയ കേസിൽ വിചാരണ പൂ‍ർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ വിസ്മയയുടെ ഭർത്താവായ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാ‍ർ സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃ ഗൃഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ കിരണ്‍ കുമാര്‍ ഇപ്പോഴും ജയിലിലാണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്.
More in Latest News :