ന്യൂയോർക്ക്: യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ 136 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ. ചൊവ്വാഴ്ച വരെ 13 കുട്ടികൾ ഉൾപ്പെടെ 136 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നതായി യുഎൻ പറയുന്നു.
എന്നാൽ യഥാർഥ മരണ സംഖ്യ ഇതിലും വലുതായിരിക്കുമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് ലിസ് ത്രോസൽ പറഞ്ഞു. പീരങ്കി ഷെല്ലാക്രമണം, വ്യോമാക്രമണം, സ്ഫോടനങ്ങൾ എന്നിവയിലാണ് ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ടത്. ആക്രമണങ്ങളിൽ 400 പേർക്ക് പരിക്കേറ്റതായും ലിസ് ത്രോസൽ അറിയിച്ചു.
യുക്രെയ്ൻ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 352 സാധാരണക്കാർ മരിക്കുകയും 1,684 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ യഥാർഥ മരണ സംഖ്യ ഇതിലും വലുതായിരിക്കുമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് ലിസ് ത്രോസൽ പറഞ്ഞു. പീരങ്കി ഷെല്ലാക്രമണം, വ്യോമാക്രമണം, സ്ഫോടനങ്ങൾ എന്നിവയിലാണ് ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ടത്. ആക്രമണങ്ങളിൽ 400 പേർക്ക് പരിക്കേറ്റതായും ലിസ് ത്രോസൽ അറിയിച്ചു.
യുക്രെയ്ൻ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 352 സാധാരണക്കാർ മരിക്കുകയും 1,684 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.